ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ. ഹരിതകർമ സേനക്കെതിരെ വളരെ ചെറിയൊരു വിഭാഗം നടത്തുന്ന ആസൂത്രിതമായ പ്രചാരണം അപലപനീയമാണ്. സമ്പൂർണ പിന്തുണ നൽകേണ്ടതിനു പകരം അവഹേളിക്കുകയും അസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ് – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ … 

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ. ഹരിതകർമ സേനക്കെതിരെ വളരെ ചെറിയൊരു വിഭാഗം നടത്തുന്ന ആസൂത്രിതമായ പ്രചാരണം അപലപനീയമാണ്. സമ്പൂർണ പിന്തുണ നൽകേണ്ടതിനു പകരം അവഹേളിക്കുകയും അസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്.
ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്ത് ഓരോ വീടിനെയും വൃത്തിയുള്ളതാക്കാൻ സഹായിക്കുന്നവരാണ്. മാലിന്യങ്ങൾ ശരിയായി സംസ്കരിച്ച് നാടിനെ ശുചിത്വമുള്ളതായി നിലനിർത്താൻ എല്ലാ പൗരന്മാർക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ചെറിയൊരു തുക യൂസർ ഫീ ആയി നൽകിക്കൊണ്ടും ഹരിതകർമ സേനയുടെ സേവനത്തെ അംഗീകരിച്ചുകൊണ്ടും നമുക്ക് നിർവഹിക്കാൻ കഴിയണം.
എന്നാൽ ഈ സേവനത്തിന് സര്ക്കാര് ഏര്പ്പെടുത്തിയ 50 രൂപാ ഫീസിനെയാണ് കൊള്ളയെന്നു പറഞ്ഞ് ചിലർ വിമർശിക്കുന്നത്. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ആത്മാർത്ഥമായ പ്രവർത്തനത്തെ അട്ടിമറിക്കാനാണ് ശ്രമം. പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകര്മ്മസേനയ്ക്ക് ഫീസ് അടച്ച രസീത് നിര്ബന്ധമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഉയര്ത്തിയാണ് ഈ തെറ്റായ പ്രചാരണം നടത്തുന്നത്.
നിലവില് അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകര്മ്മസേനയ്ക്ക് യൂസർ ഫീ കൊടുക്കാൻ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണ്. വേണ്ടത്ര അവധാനതയില്ലാതെ, തെറ്റിദ്ധാരണ പരത്തുന്ന മറുപടി നല്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മറവിൽ തെറ്റായ വാര്ത്തകളും നുണപ്രചാരണവും നിരന്തരം നടത്തുന്നവര്ക്കെതിരെ നിയമ നടപടിയെടുക്കും.
പ്ലാസ്റ്റിക് മാലിന്യം ഉള്പ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നിശ്ചയിക്കുന്ന യൂസര്ഫീസ് ബന്ധപ്പെട്ട ഏജൻസികള്ക്ക് നല്കാന് വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് 2016ല് കേന്ദ്ര സര്ക്കാര് പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടത്തിലെ 4(3), 15(f) പരമാര്ശങ്ങള് വ്യക്തമായി നിര്ദേശിക്കുന്നുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില് വീടുകളില് നിന്നും സ്ഥാപനങ്ങളില് നിന്നും 100% യൂസര്ഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികള് ഭരണസമിതി തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് സ്വീകരിക്കാമെന്ന് സ്പഷ്ടീകരിച്ച് പ്രത്യേക ഉത്തരവും കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ലഭ്യമാക്കുന്ന സേവനങ്ങള്ക്കായി ഹരിതകര്മ്മ സേനക്ക് നല്കുന്ന യൂസര് ഫീ കാര്ഡ്/ രസീതിന്റെ പകര്പ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിര്ദേശിക്കാനാകുമെന്നും ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്.
ഹരിതകര്മ്മസേനാ അംഗങ്ങളെ സേവനദാതാക്കളായി പരിഗണിക്കാൻ തയാറാകുന്ന സാമൂഹ്യബോധം കേരളത്തിൽ ഉണ്ടാവുക തന്നെ ചെയ്യും. നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹത്തായ സേവനത്തെ ആരും വിലകുറച്ചു കാണരുത്. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് നമുക്ക് തുടരാം. അതിനായി ഹരിതകര്മ്മസേനയ്ക്ക് കരുത്തു പകരാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News