എടവനക്കാട് കൊലപാതകം; പ്രതി കൃത്യം നിര്‍വഹിച്ചത് ഒറ്റക്കെന്ന് ആലുവ റൂറല്‍ എസ് പി

എറണാകുളത്ത് എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തിയത് ഭര്‍ത്താവായ സജീവന്‍ ഒറ്റക്കാണെന്ന് ആലുവ റൂറല്‍ എസ് പി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തെളിവുകള്‍ കിട്ടിയില്ലെന്നും തിരോധാന കേസുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ആഗസ്റ്റ് 16 ന് കൊലപാതകം നടത്തിയെന്നാണ് മൊഴിയെന്നും സംശയത്തിന് ഇട വരാത്ത രീതിയില്‍ പ്രതി കഥ മെനഞ്ഞുവെന്നും കാമുകന്റെ കൂടെ പോയി എന്ന് സജീവന്‍ വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.

സജീവനെ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കൊലപാതകത്തിന് ഉപയോഗിച്ച കയര്‍ പ്രതി പിന്നീട് കത്തിച്ചു കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയെ സംശയം, ഒടുവില്‍ ക്രൂരമായ കൊലപ്പെടുത്തല്‍…പിന്നീട് ഭാര്യയെ കാണാനില്ലെന്ന് അഭിനയവും; സജീവന്‍ പിടിയിലായതിങ്ങനെ

സംശയത്തെ തുടര്‍ന്നാണ് ഭാര്യ രമ്യയെ, സജീവന്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്. വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും അതേ വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയുമായിരുന്നു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പൊലീസ്.

2021 ഓഗസ്റ്റിലാണ് സജീവിന്റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കല്‍ പോലീസില്‍ സജീവന്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സജീവന്‍ തന്നെ കുടുങ്ങിയത്.

ഒന്നുമറിയാതതുപോലെ അഭിനയിച്ചു നടന്ന ഇയാളുടെ പിന്നാലെ പൊലീസുമുണ്ടായിരുന്നു. രമ്യയുടെ ഫോണ്‍ വിളികളും മറ്റും മൂലമുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊലപാതക ശേഷം വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും അതേ വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയുമായിരുന്നു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

സജീവന്റെയും രമ്യയുടെയും പ്രേമവിവാഹമായിരുന്നു. രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു വിവാഹവും. ഭാര്യ ബ്യൂട്ടിഷ്യന്‍ കോഴ്സ് പഠിക്കാന്‍ മുംബൈയില്‍ പോയെന്നും അവിടെ വച്ച് രമ്യ മറ്റൊരാളുമായി ഒളിച്ചോടിയെന്നും ഗള്‍ഫില്‍ പോയെന്നുമെല്ലാം കഥകളുണ്ടാക്കി.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെയും വിശ്വസിപ്പിച്ചു. സജീവന്റെ സാന്നിധ്യത്തിലായിരുന്നു വീട്ടുമുറ്റം പൊലീസ് കുഴിച്ചത്. ഫൊറന്‍സിക് വിദഗ്ധര്‍ അസ്ഥികള്‍ ശേഖരിച്ചു. ഇവ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഒന്നരവര്‍ഷം മുമ്പ് തന്നെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News