നയനാ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

യുവസംവിധായിക നയനാ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വാടക വീട്ടില്‍, അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മരിച്ചു കിടന്ന മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ആദ്യലക്ഷ്യം. മതില്‍ വഴി മുറിക്കുള്ളിലെത്താന്‍ കഴിയുന്ന ബാല്‍ക്കണിയുള്ളതും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു.

അതേസമയം നയനാ സൂര്യന്റെ മരണത്തില്‍ കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ.ശശികലയുടെ വാക്കുകളിലുള്ളത്. ആത്മഹത്യ എന്ന ഒറ്റ നിഗമനം ചേര്‍ത്ത് പൊലീസിന് മൊഴി നല്‍കിയിട്ടില്ല.

തന്റേതെന്ന പേരില്‍ പുറത്ത് വന്ന മൊഴിപകര്‍പ്പ് പൊലീസ് തന്റെ മുന്നില്‍ വച്ച് തയാറാക്കിയതല്ലെന്നും ശശികല പറഞ്ഞിരുന്നു. പുതിയ അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ശശികല വ്യക്തമാക്കിയിരുന്നു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News