ജോഷിമഠില്‍ ആശങ്ക തുടരുന്നു

ഭൂമിയിടിഞ്ഞു താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആശങ്ക തുടരുന്നു. ജോഷിമഠില്‍ വരും ദിവസങ്ങളില്‍ വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത. അതേസമയം എന്‍ടിപിസിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാണ്.

സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന ജോഷിമഠില്‍ കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന മാറ്റം വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനകളോട് തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ജോഷിമഠിലെ വലിയ വിള്ളലുകള്‍ വീണ വീടുകളും പൊളിച്ചു നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി. ജെയ്പീ റെസിഡന്‍ഷ്യല്‍ കോളനിയിലെ വലിയ വിള്ളലുകള്‍ വീണ 15 വീടുകളായിരിക്കും പൊളിച്ചു മാറ്റുക.

അതേസമയം അപകടാവസ്ഥയിലായ രണ്ട് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം ജോഷിമഠിലെ ഭൂമി താഴ്ചക്കിടയാക്കിയത് എന്‍.ടി.പി.സിയുടെ പ്രവര്‍ത്തനമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തദ്ദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. എന്‍.ടി.പി.സിയുടെ 520 മെഗാവാട്ടിന്റെ തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതിക്കായി 12 കിലോമീറ്റര്‍ തുരങ്കം കുഴിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News