റിപ്പബ്ലിക് ദിനത്തിൽ കയ്യടി നേടി രാജ്യത്തിന് മാതൃകയായ “കേരള മോഡൽ ” സ്ത്രീ ശാക്തീകരണ ഫ്ലോട്ട്

എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിൻ്റെ മനം കവർന്ന് ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്രപ്രമേയമാക്കി കേരളം അവതരിപ്പിച്ച ഫ്ലോട്ട്.പോരാട്ടത്തിന്റെയും കൃഷിയുടെയും കലയുടെയും വിദ്യാഭ്യാസത്തിന്റെയും പാതയിലൂടെ സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പിലാക്കാൻ സാധിക്കുമെന്ന വലിയ സന്ദേശം രാജ്യത്തിന് നൽകുന്ന കലാരൂപമായിരുന്നു കേരളം ഇത്തവണ അവരിപ്പിച്ചത്.സംസ്ഥാനത്തിൻ്റെ സാക്ഷരതാ മിഷനെയും കുടുംബശ്രീ പദ്ധതിയെയും ഉയർത്തിക്കാട്ടി കേരളത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 24 സ്ത്രീകളെയാണ് സംസ്ഥാനം അവതരിപ്പിച്ചത്.  കേരളത്തിന്റെ പെൺ കരുത്തിനെ  ദ്രൗപതി മുർമു അടക്കമുള്ള വിശിഷ്ട വ്യക്തികൾ ഫ്ലോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു.

ദേശീയ പതാകയും കയ്യിലേന്തി നിൽക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂർ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയിൽ തലയെടുപ്പോടെ ചിരി നിറച്ചു നിന്നു. സാക്ഷരതാ പരീക്ഷ ജയിച്ച് നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശിനി കാർത്ത്യായനിയമ്മയുടെ പ്രതിമയാണ് കേരള ടാബ്ലോയുടെ മുന്നിലുണ്ടായിരുന്നത്.

അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഗോത്ര ന‍ൃത്തവും, ശിങ്കാരിമേളവും കേരളത്തിൻ്റെ കളരിപ്പയറ്റും കാഴ്ച്ചക്കാരുടെ മനം കുളിർപ്പിക്കുന്ന വേറിട്ട അനുഭവമായി.കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.കളരിപ്പയറ്റുമായി കളം നിറഞ്ഞത് തിരുവനന്തപുരം സ്വദേശികളായ
ദില്ലി നിത്യചൈതന്യ കളരിസംഘത്തിലെ ബിഎന്‍ ശുഭയും മകള്‍ ദിവ്യശ്രീയുമാണ് . ഇരുളാ വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകള്‍ ഗോത്ര പാരമ്പര്യം ഉയർത്തി ചൂട് വച്ച് രാജ്യത്തിന്റെ ശ്രദ്ധ നേടി.ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമാകുന്നത്.റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീ ശാക്തികരണത്തിന്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി പെൺകരുത്തും താളവും ചന്തവും മുമ്പിൽ വെച്ച കേരള ഫ്ലോട്ടിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News