ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ് നൽകാതിരിക്കാനാവില്ല: ഹൈക്കോടതി

വാഹനമോടിച്ചിരുന്ന ഡ്രൈവർ മദ്യം കഴിച്ചിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി. അപകടത്തിനിരയാകുന്നയാൾക്ക് ഇൻഷുറൻസ് ആനുകൂല്യം നൽകാതിരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ ലംഘനമാണ്.എന്നിരുന്നാലും അപകടത്തിന്‌ ഇരയാകുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണ് എന്ന് കോടതി വ്യക്തമാക്കി.

2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ നിലമ്പൂർ നടുവക്കാട്‌ മുഹമ്മദ്‌ റാഷിദ്‌ എന്ന വ്യക്തിക്ക് കാറപകടത്തിൽ പരുക്കേറ്റിരുന്നു. ഗിരിവാസൻ എന്നയാൾ ഓടിച്ച കാറിടിച്ചാണ്  റാഷിദിന് ഗുരുതരമായി പരിക്കേറ്റത്. ഒരാഴ്ച്ച ആശുപത്രിയിൽ ചികിത്സയിലും തുടർന്ന് ആറ് മാസം വീട്ടിൽ വിശ്രമത്തിലും റാഷിദ് കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ റാഷിദ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ചേരി മോട്ടോർ ആക്‌സിഡന്‍റ്സ് ക്ലെയിം ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്.

ട്രൈബ്യൂണൽ നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി മുഹമ്മദ്‌ റാഷിദ്‌ നൽകിയ അപ്പീൽ ഹർജിയിലാണ്‌ ഇപ്പോൾ ജസ്റ്റിസ് സോഫി തോമസസിൻ്റെ ഉത്തരവ്.തുടർന്ന് ട്രൈബ്യൂണൽ ഉത്തരവിട്ട നഷ്‌ടപരിഹാരത്തുകക്ക് പുറമെ 39000 രൂപ കൂടി ഹർജിക്കാരന് നൽകാൻ കോടതി നിർദ്ദേശിച്ചു. ഈ തുക വർഷംതോറും ഏഴു ശതമാനം പലിശ നിരക്കിൽ ഹർജിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിൽ രണ്ടു മാസത്തിനകം നിക്ഷേപിക്കാനാണ് ഉത്തരവ്.

അപകടത്തിനിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. വാഹന ഉടമയോ ഡ്രൈവറോ ഈ വാദത്തെ എതിർത്തില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കമ്പനിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി ഉത്തരവിട്ടു.ഈ തുക ഡ്രൈവർ, വാഹന ഉടമ എന്നിവരിൽനിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News