
ഇന്ത്യയുടെ പരമ്മോന്നത നീതിപീഠമായ സുപ്രിംകോടതി ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാൻ പോകുന്നു.1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവിൽ വന്നത്. ഫെബ്രുവരി നാലിനാണ് എഴുപത്തിമൂന്നാം സ്ഥാപകദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഇന്ത്യൻ വംശജനായ സിംഗപ്പൂർ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും. മാറുന്ന ലോകത്ത് ജുഡീഷ്യറിയുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിലും അദ്ദേഹം പങ്കെടുക്കും.ചടങ്ങിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ സ്വാഗത പ്രസംഗവും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസംഗവും ചടങ്ങിൽ ഉണ്ടായിരിക്കും.
ചടങ്ങ് സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ പൗരന്മാർക്കും വിശേഷിച്ച് യുവാക്കൾക്കും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടാക്കുക എന്നതാണ് ആഘോഷത്തിൻ്റെ ലക്ഷ്യം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് മുൻകൈ എടുത്തത്.എല്ലാ വർഷവും നവംബർ 26 ന് സുപ്രീം കോടതി ഭരണഘടനാ ദിനം സംഘടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജുഡീഷ്യറി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് രാജ്യത്തിന് മുന്നിൽ വ്യക്തമാക്കുന്നതിന് വേണ്ടിയാണ് അഘോഷം എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here