സൈബി ജോസ് രാജിവെച്ചു

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂര്‍ രാജിവെച്ചു. കൈക്കൂലിക്കേസില്‍ പ്രതിയായ സൈബി ജോസിനെതിരെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് രാജി. തനിക്കെതിരായ കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രാജിക്കത്തില്‍ സൈബി വ്യക്തമാക്കി.അതേസമയം ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അഡ്വ സൈബി ജോസിന്റെ കക്ഷിയായിരുന്ന സിനിമാ നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്തു.

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് നല്‍കാനെന്ന് പറഞ്ഞ് അഡ്വ സൈബി ജോസ് നിര്‍മ്മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. താന്‍ പണം നല്‍കിയെന്ന് നിര്‍മ്മാതാവ് മറ്റൊരു അഭിഭാഷകനോട് പറഞ്ഞിരുന്നു. പലിശയ്ക്ക് പണം വാങ്ങിയാണ് അഡ്വ. സൈബി ജോസിന് നല്‍കിയതെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം നിര്‍മ്മാതാവിനെ ചോദ്യം ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍. നിര്‍മ്മാതാവിന്റെ ഭാര്യയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇരുവരുടെയും മൊഴി കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ നിര്‍മ്മാതാവ് ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നും ആര്‍ക്കൊക്കെ പണം നല്‍കിയെന്നുമാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. മാത്രമല്ല അഡ്വ.സൈബി ജോസിന്റെയും നിര്‍മ്മാതാവ് ഉള്‍പ്പടെയുള്ള കക്ഷികളുടെയും ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സൈബിക്കെതിരെ ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്‍കിയ അഭിഭാഷകരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുത്ത് വരികയാണ്.

പരമാവധി മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും സൈബി ജോസിനെ ചോദ്യം ചെയ്യുക. ഇതിനിടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സൈബി ജോസിന്റെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചെന്നും, തനിക്കെതിരായ കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രാജിക്കത്തില്‍ സൈബി ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News