രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; ഇടത് സര്‍ക്കാരിന് ലക്ഷ്യബോധമുണ്ട്, അത് കൃത്യമായി ബജറ്റില്‍ കാണാം; മന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എന്ത് സംഭവിച്ചാലും ശരി ഇവിടുത്തെ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് മാത്രം പറയുന്ന പരിമിത അളവിലേക്ക് ഒതുങ്ങേണ്ടവരാണോ പ്രതിപക്ഷമെന്നും അദ്ദേഹം ചോദിച്ചു.

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്താകെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ സര്‍ക്കാരിന് ലക്ഷ്യബോധമുണ്ടെന്നും അത് കൃത്യമായി ബജറ്റില്‍ കാണാമെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാന ബജറ്റിനെ കേന്ദ്ര ബജറ്റിനൊപ്പം ഉപമിച്ച അംഗങ്ങള്‍ പ്രതിപക്ഷത്തുണ്ട്. കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് നികുതി ഇളവ് ഉണ്ടായത്. അവര്‍ സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ എല്ലാം വെട്ടിക്കുറച്ചു. അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ പ്രതികരണം നല്‍കി. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ കണ്ടതായി നടിച്ചില്ല’, ധനമന്ത്രി സഭയില്‍ തുറന്നടിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കണം എന്നതാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള നയമല്ല കേരളത്തിലെ സര്‍ക്കാരിനെന്നും അടച്ചുപൂട്ടിയ ഫാക്ടറികള്‍ വിലകൊടുത്ത് വാങ്ങിയാണ് ഈ സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here