ടിക് ടോക്കിന്റെ ഇന്ത്യയിലുള്ള എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ടിക് ടോക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. അതിന്റെ ഭാഗമായി ടിക് ടോക്കിന്റെ ഇന്ത്യയിലുള്ള ജീവനക്കാരില്‍ ചിലരെ പിരിച്ചുവിട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ മിച്ചമുള്ള ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് വ്യക്തമാക്കുന്നത്. ആകെ 40 ജീവനക്കാരാണ് കമ്പനിയില്‍ ബാക്കിയുണ്ടായിരുന്നത്.

പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച്ച കമ്പനിയിലെ ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഫെബ്രുവരി 28 ആയിരിക്കും ജീവനക്കാരുടെ അവസാന തൊഴില്‍ദിനം എന്നാണ് സൂചന. ഷോര്‍ട്ട് വീഡിയോകളിലൂടെ ആഗോളതലത്തില്‍ തരംഗമായ പ്ലാറ്റ്‌ഫോമാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്. ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ജീവനക്കാര്‍ക്ക് നല്‍കിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ നിരോധനത്തിന് മുമ്പ് ടിക് ടോകിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായിരുന്നു ഇന്ത്യ. 2020 ജൂണിലാണ് ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചത്. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് ടിക്ക് ടോക്കിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News