ബിബിസി ഓഫീസുകളിലെ റെയ്ഡ്; ക്രമക്കേടുക്കള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്

മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ബിബിസി ഓഫീസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട് ചില നികുതി അടവില്‍ ക്രമക്കേടുക്കള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. റെയ്ഡ് വൈകിപ്പിക്കാന്‍ ബിബിസി ശ്രമിച്ചുവെന്നും പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള ലാഭമല്ല ബിബിസിക്കുള്ളതെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു. ബിബിസി, ലാഭം കുറച്ച് കാണിച്ചതായി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബിബിസിയുടെ ദില്ലി, മുബൈ ഓഫീസുകളിലാണ് ആദായവകുപ്പ് റെയ്ഡ് നടത്തിയിരുന്നത്.

ബിബിസിയുടെ ഓഫീസുകളില്‍ നടത്തിയ പരിശോധന ചട്ടപ്രകാരമാണെന്ന വിശദീകരണമാണ് ആദായ നികുതി വകുപ്പ് നല്‍കുന്നത്. വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും വ്യക്തമാക്കി.

ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി 60ത് മണിക്കൂറിലധികം നീണ്ട പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പരിശോധന അവസാനിപ്പിച്ച് ഓഫീസിൽ നിന്ന് മടങ്ങിയത്. ദില്ലി ഓഫീസില്‍ 60 മണിക്കൂറും മുംബൈ ഓഫീസില്‍ 55 മണിക്കൂറുമായി രണ്ട് ഷിഫ്റ്റുകളിലായി 24 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത് . ബിബിസിയുടെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്.

പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള ലാഭമല്ല ബിബിസിക്കുള്ളത്. ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തികളും തമ്മില്‍ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നുമാണ് ഐ ടി വകുപ്പിന്റെ റിപ്പോര്‍ട്ട്.

ജീവനക്കാരുടെ മൊഴിയിലൂടെയും ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിലൂടെയും ബിബിസിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും രേഖകളും ശേഖരിച്ചതായി ഐ ടി വകുപ്പ് പ്രസ്താവനയില്‍ പറയുന്നു. റെയ്ഡ് വൈകിപ്പിക്കാന്‍ ബിബിസി ശ്രമിച്ചതായും ആദായ നികുതി വകുപ്പ് ആരോപിച്ചു.

ഇന്‍കം ടാക്‌സ് റൂളിലെ 133 A പ്രകാരമുള്ള സര്‍വ്വേയാണ് നടത്തിയത്. ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതില്‍ തടസപ്പെടുത്തിയില്ലെന്നും ഐ ടി വകുപ്പ് വിശദീകരിച്ചു.  റെയ്ഡ് പൂര്‍ത്തിയായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് സൂചന. ഭയരഹിതവും പക്ഷപാതിത്വമില്ലാത്തതുമായ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News