സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ്

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിലെ ഗൂഢാലോചനയില്‍ പങ്കാളിയായ കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീയിട്ടതിന് ശേഷം ആശ്രമത്തിന്‌
മുന്നില്‍ വച്ച റീത്ത് വാങ്ങി നല്‍കിയതും കൃഷ്ണകുമാറാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ആശ്രമത്തിന് തീയിട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തെ ആശ്രമത്തിന് തീവെച്ച സംഘത്തില്‍ അംഗമായിരുന്ന പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് കൃഷ്ണകുമാര്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസിലെ പങ്കാളിത്തം പൊലീസിനോട് സമ്മതിച്ചത്. തീവെപ്പില്‍ പങ്കാളിയായില്ലെങ്കിലും മരണപ്പെട്ട പ്രകാശന്‍ ഉള്‍പ്പെടെയുള്ള സംഘം നടത്തിയ ഗൂഢാലോചനയില്‍ കൃഷ്ണകുമാര്‍ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രകാശന്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

കുണ്ടമണ്‍ സ്വദേശികളായ രാജേഷ്, വലിയ കുമാര്‍ എന്ന ശ്രീകുമാര്‍, കൊച്ചുകുമാര്‍ എന്ന കൃഷ്ണകുമാര്‍, സതികുമാര്‍ എന്നിവരെയാണ് പ്രകാശന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ കൃഷ്ണകുമാര്‍ ഒഴികെ മറ്റു മൂന്ന് പേര്‍ക്കും ആശ്രമം തീയിട്ട കേസില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

2018 നവംബറിലായിരുന്നു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീയിട്ടത്. കാര്‍പോര്‍ച്ചുള്‍പ്പെടെ ആശ്രമത്തിന്റെ മുന്‍വശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തില്‍ കത്തിയമര്‍ന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.

തീയിട്ട കേസില്‍ പ്രതിയായ പ്രകാശിനെ 2022 ജനുവരി മൂന്നിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പാണ് സുഹൃത്തുക്കളായ പ്രതികള്‍ പ്രകാശിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് തന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോട് ആദ്യം വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News