സർക്കാറിൻ്റെ ചരിത്ര തീരുമാനത്തിന് പിന്നാലെ ജിനു പുന്നൂസ് മലപ്പുറത്തേക്ക് തെറിച്ചു

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന ജിനു പുന്നൂസിന് സ്ഥലം മാറ്റം. കോട്ടയം അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എഡിഎം) ജിനുവിനെ മലപ്പുറത്തേക്കാണ് സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയത്.

ആറ് മാസം മുമ്പ് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിൽ കോട്ടയത്ത് ജിനു പുന്നൂസിൻ്റെ ഓഫീസിൽ വിജിലൻസ് പരിശോധ നടത്തിയിരുന്നു.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു എഡിഎമ്മിൻ്റെ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടന്നത്.

ജിനു പുന്നൂസിനെ മലപ്പുറം ഡെപ്യൂട്ടി കളക്ടറായി നിയമിച്ചപ്പോൾ തൃശൂർ എഡിഎമ്മായിരുന്ന റെജി പി ജോസഫിനെ കോട്ടയം എഡിഎമ്മായും ചുമതല നൽകി.മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറായിരുന്ന മുരളി പിയെ തൃശൂർ എഡിഎമ്മായും നിയമിച്ച് ഉത്തരവ് പുറത്തിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here