സമരത്തിൻ്റെ മറവിൽ യുഡിഎഫും ബിജെപിയും നടത്തുന്നത് കലാപ ശ്രമം: എം വി ഗോവിന്ദൻ മാസ്റ്റർ

യുഡിഎഫും ബിജെപിയും കൈകോർത്ത്‌ നടത്തുന്ന കലാപ സമാനമായ അക്രമ സമരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് വില കൊടുത്തും സർക്കാറിനെ സംരക്ഷിക്കും. ജാഥയുടെ ലക്ഷ്യം തന്നെ അതാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിനെതിരായ സമരത്തിൽ ജനങ്ങളെ അണിനിരത്താനുള്ള യുഡിഎഫ്‌, ബിജെപി സംയുക്ത ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ്‌ അക്രമ സമരത്തിനും കലാപാഹ്വാനത്തിനും ഇരുപക്ഷവും മുതിരുന്നത്‌. ഇക്കൂട്ടർ സമരം നടത്തേണ്ടത്‌ ഒരു ലിറ്റർ പെട്രോളിന്‌ 20 രൂപ സെസ്‌ ചുമത്തിയ മോദി സർക്കാരിനെതിരെയാണ്‌. കോർപ്പറേറ്റുകളുടെ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കടം എഴുതി തള്ളാനാണ്‌ ഈ സെസ്‌ കേന്ദ്രം ഉപയോഗിക്കുന്നത്‌. ഈ അനീതിയെ ന്യായീകരിക്കുന്നവരാണ് പാവപ്പെട്ടവർക്ക്‌ പെൻഷൻ നൽകാനായി ഉൾപ്പെടെ പിരിക്കുന്ന സെസിനെ എതിർക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

ഭരണരംഗം അഴിമതിമുക്തവും സുതാര്യവും ആക്കുകയെന്നത് പിണറായി സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പൊലീസിലെ കുറ്റവാളികൾക്കതിരെ പിരിച്ച് വിടൽ ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News