ബാഡ് ടച്ച് എന്ന് വിദ്യാര്‍ത്ഥിനി, അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി

അധ്യാപകന്‍ തന്നെ തൊട്ടത് ബാഡ് ടച്ച് ആണെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെ തുടര്‍ന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സ്‌കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി. പലതവണ പ്രതി തന്റെ ശരീരഭാഗങ്ങളില്‍ പിടിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. പലതവണ ഇതാവര്‍ത്തിച്ചത് ബാഡ് ടച്ച് ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്‌റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോഴൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ഫെബ്രുവരി 10ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. താന്‍ നിരപരാധി ആണെന്നും ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍ കോടതിയില്‍ പറഞ്ഞു.

പ്രതിക്കെതിരെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പരാതി നല്‍കിയതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളി. മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതിനാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പ്രതിക്കെതിരെ ഒരു കേസ് കൂടി എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News