ഞാന്‍ ഇന്ന് ആരെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മഹാരാജാസാണ്: മമ്മൂട്ടി

ഞാന്‍ ഇന്ന് ആരായിട്ടുണ്ടോ അതാകാന്‍ കാരണം  മഹാരാജാസില്‍ ചേര്‍ന്നത് കൊണ്ടാണെന്ന് നടന്‍ മമ്മൂട്ടി.  ഞാന്‍ ഒരു സാധാരണ സ്‌കൂളില്‍ പഠിച്ച ഒരു പ്രത്യേക സ്വഭാവമുള്ള വിദ്യാര്‍ഥിയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

തന്റെ അന്‍പത് വര്‍ഷം മുന്‍പത്തെ സഹപാഠി കെ. പി. തോമസിന്റെ ചിത്ര പ്രദര്‍ശനം മട്ടാഞ്ചേരി നിര്‍വാണ ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം  ചെയ്ത ശേഷം തന്റെ കൂട്ടുകാരോടായി സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

പൂനൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിയാല്‍ തീര്‍ച്ചയായും ചിത്ര പ്രദര്‍ശനത്തിന് വരും എന്ന് സുഹൃത്ത് ‘കള്ള് തൊമ്മയ്ക്ക് ‘ കൊടുത്ത വാക്ക് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു മമ്മൂക്ക.  തോമസിന്റെ ഒരു ചിത്രവും മമ്മൂട്ടി വാങ്ങിച്ചു.

‘ഞാന്‍ ഒരു സാധാരണ സ്‌കൂളില്‍ പഠിച്ച ഒരു പ്രത്യേക സ്വഭാവമുള്ള വിദ്യാര്‍ഥിയായിരുന്നു.  മഹാരാജാസില്‍ ചേര്‍ന്നത് കൊണ്ടാണ് ഞാന്‍ ഇന്ന് ആരായിട്ടുണ്ടോ അതാകാന്‍ കാരണം.  പോക്കറ്റില്‍ നൂറിന്റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്നില്ല. വലിയവനോ ചെറിയവനോ എന്ന വ്യത്യാസം ഇല്ലായിരുന്നു. ഞാന്‍ എല്ലാ സംഘങ്ങള്‍ക്കും ഒപ്പം ചേരുമായിരുന്നു. ഇന്ന് നമ്മള്‍ ക്യാമ്പസില്‍ ഉള്ള കുട്ടികളെ പഴിക്കുമ്പോള്‍ നമ്മള്‍ കലാലയത്തില്‍ എങ്ങിനെ ആയിരുന്നു എന്ന് ഓര്‍മ്മിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആകില്ല. അന്നു ഒരാള്‍ ഒരു സിഗരറ്റ് വാങ്ങിയാല്‍ പത്തു പേരു വരെ വലിക്കുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് അഞ്ചു പേര്‍. ‘കുറ്റി മുക്ക്’ സദസ്സില്‍ നിന്ന് മന്‍സൂര്‍ വിളിച്ചു പറഞ്ഞു. ഒരു ചോറ് പാത്രത്തില്‍ നിന്ന് മൂന്ന് പേരെങ്കിലും കഴിക്കുമായിരുന്നു. ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാത്ത ഒരു വലിയ സ്നേഹ കൂട്ടായ്മ. ആ സ്നേഹമാണ് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നത് ‘

സാനുമാഷും ഡോക്ടര്‍ തോമസ് ഐസക്കും, സി ഐ സി സി ജയചന്ദ്രനും, ഡോക്ടര്‍ സി. പി. ജീവനും, അഡ്വക്കേറ്റ് ബഞ്ചമിന്‍ പോളും കെ. പി. തോമസും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News