
ചണ്ഡീഗഢിലെ സെക്ടർ 38-ൽ ദീർഘകാലമായി നിലനിന്നിരുന്ന വസ്തുതർക്കത്തെത്തുടർന്ന് 21 വയസ്സുള്ള സംസ്ഥാനതല ഹോക്കി താരം താനിയ കൊല്ലപ്പെട്ടു. ബന്ധുക്കൾ തമ്മിലുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. താനിയയുടെ പിതാവ് രവി നൽകിയ പരാതി പ്രകാരം, കുടുംബവീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി രവിയുടെ സഹോദരിയുടെ കുടുംബവുമായി ദീർഘകാലമായി നിയമപോരാട്ടം നടന്നു വരികയായിരുന്നു.
Also read: ‘വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം, പി കെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കും’; ഇ എൻ സുരേഷ് ബാബു
വീടിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന സഹോദരിയുടെ മകൻ കൃഷ്ണയും കുടുംബവും ഇതുമായി ബന്ധപ്പെട്ട് നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച നടന്ന തർക്കത്തിന് പിന്നാലെ, ഗോവണിപ്പടിയിൽ വെച്ച് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം താനിയയെ ആക്രമിക്കുകയും അരക്കെട്ടിന് സമീപം മാരകമായി കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
Also read: ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷണം വയറ്റിൽ വെച്ച് തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച നടക്കാനിരുന്ന സംസ്ഥാനതല ഹോക്കി മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഈ ദാരുണമായ അന്ത്യം സംഭവിച്ചത്. സംഭവത്തിൽ സെക്ടർ 39 പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

