
5,000 വർഷം പഴക്കമുള്ള സ്ത്രീയുടേതെന്ന് കരുതുന്ന മമ്മി പെറുവിൽ കണ്ടെത്തി. പെറുവിലെ കാരലിലെ ആസ്പറോയിൽ നിന്നാണ് മമ്മി കണ്ടെത്തിയത്. 20 നും 35 നും ഇടയിൽ പ്രായവും 5 അടി ഉയരവുമുള്ള ഒരു സ്ത്രീയുടേതാണ് മമ്മിയെന്നും. അക്കാലത്ത് ഉയർന്ന പദവിയുണ്ടായിരുന്ന ഒരു സ്ത്രീയുടേതാണ് അവശിഷ്ടങ്ങളെന്നും പുരാവസ്തു ഗവേഷകനായ ഡേവിഡ് പലോമിനോ എഎഫ്‌പിയോട് പറഞ്ഞു.
“അക്കാലത്ത് ഭരണാധികാരികൾ പുരുഷന്മാരായിരുന്നെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ സ്ഥാനമുണ്ടായിരുന്നെന്നും പൊതുവെ കരുതപ്പെട്ടിരുന്നെങ്കിലും കാരൽ നാഗരികതയിൽ സ്ത്രീകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്” എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് പലോമിനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: തായ്‌ലൻഡിൽ ചെറുവിമാനം കടലിൽ തകർന്നു വീണ് അപകടം; 5 മരണം
മമ്മിക്കുള്ളിൽ തൊലി, നഖങ്ങളുടെ ഒരു ഭാഗം, മുടി, തുണിത്തരങ്ങൾ എന്നിവ അടങ്ങിയിരുന്നു. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന സപ്തവർണക്കിളിയായ മക്കൗവിന്റെ തൂവലുകൾ കൊണ്ടുള്ള ആവരണത്തിൽ പൊതിഞ്ഞിരുന്നുവെന്നും പലോമിനോ പറഞ്ഞു.
ലിമയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ (113 മൈൽ) വടക്കും പസഫിക് സമുദ്രത്തിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയുമായി ഫലഭൂയിഷ്ഠമായ സൂപെ താഴ്‌വരയിലാണ് കാരൽ നഗരം സ്ഥിതി ചെയ്യുന്നത്. 2009 ൽ കാരൽ ഐക്യരാഷ്ട്രസഭയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here