
പൊളിറ്റിക്കൽ കാർഡായി കേന്ദ്രസർക്കാർ ജാതി സെൻസസിനെ ഉപയോഗപ്പെടുത്തുന്നുവെന്ന് എഎ റഹീം എംപി. പുതിയ പ്രഖ്യാപനം ബിജെപിയുടെ ആത്മാർഥ ചോദ്യം ചെയ്യേണ്ടി വരുമെന്നും ബിജെപി പല സന്ദർഭങ്ങളിലും സെൻസസ് വേണ്ടെന്ന് വെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് സിപിഐ(എം) നേരത്തെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യവത്കരണത്തിലൂടെ സംവരണം പല മേഖലകളിലും നഷ്ടപ്പെട്ടു. സാമൂഹിക നീതി ലക്ഷ്യം വെച്ചാണ് ജാതി സെൻസസ് എങ്കിൽ, കേന്ദ്രം സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്ന് എ എ റഹീം എംപി ആവശ്യപ്പെട്ടു.
ALSO READ: ദേശീയപാതാ വികസനത്തിൽ നാഴികകല്ലാകുന്ന തീരുമാനം കൈക്കൊണ്ട് മന്ത്രിസഭാ യോഗം
അതേസമയം വിഴിഞ്ഞം തുറമുഖ വിഷയത്തിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. പരിപാടി നിശ്ചയിക്കുന്നത് കേരള സർക്കാർ അല്ലെന്നും താലം വെച്ച് വിളിച്ചാലും ഒഴിഞ്ഞു മാറുന്ന നിലപാട് ആണ് പ്രതിപക്ഷ നേതാവിനെന്നും എംപി വിമര്‍ശിച്ചു.
പ്രതിപക്ഷത്തെ മാറ്റി നിർത്തിയുള്ള നിലപാട് കേരള സർക്കാരിന് ഇല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രതിപക്ഷ നേതാവ് ഇല്ലെങ്കിലും ശശി തരൂർ എംപി പങ്കെടുക്കുമെന്നും യുഡിഎഫ് പരിപാടി ബഹിഷ്കരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും പറഞ്ഞു.വിഴിഞ്ഞം പദ്ധതി സർക്കാരിൻ്റെ ഇശ്ചാശക്തിയുടെ പ്രതീകമാണെന്നും എഎ റഹീം എംപി കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here