സിനിമയെ വെല്ലുന്ന തരത്തിൽ മോഷണം; ധീരമായി നേരിട്ട് കുടുംബം

സിനിമയെയും വെല്ലുന്ന തരത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയവരെ ധീരമായി നേരിട്ട് ഒരു കുടുംബം. വീടിന്റെ വാതിൽ പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച മോഷ്ടാക്കളിൽ നിന്നുമാണ് കുടുംബം രക്ഷപ്പെട്ടത്. മറയൂർ കോട്ടക്കുളത്ത് സതീശൻ, ഭാര്യ ശ്രീലേഖ, മകൻ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് 4 മോഷ്ടാക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്.

also read :മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

ഇന്നലെ പുലർച്ചെ ഒന്നിന് കമ്പിപ്പാര കൊണ്ടു പിൻവാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന ശ്രീലേഖ അടുത്ത മുറിയിൽ കിടന്നിരുന്ന ഭർത്താവ് സതീശനെ വിളിച്ചുണർത്തി ലൈറ്റിട്ടു. എന്നാൽ ആ സമയം മോഷ്ടാക്കൾ ഫ്യൂസ് ഊരുകയും മോഷ്ടാക്കളിൽ ഒരാൾ അകത്തു കയറുകയുമായിരുന്നു. ഭയന്ന വീട്ടുകാർ എല്ലാവരും ഒരു മുറിയിൽ കയറി വാതിലടച്ചു. ഈ സമയം സമീപമുള്ള ബന്ധുക്കളിൽ ഒരാളെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനിടെ വീടിനുള്ളിൽ കയറിയ കള്ളൻ 10 കി ഭാരമുള്ള വേലിക്കല്ലു കൊണ്ട് മുറിയുടെ വാതിൽ തകർക്കാൻ ശ്രമിച്ചു. ഇതുകണ്ട് സതീശനും ഭാര്യയും കള്ളൻ ഉള്ളിൽ കടക്കാതെ വാതിൽ തള്ളിപ്പിടിച്ചു. ഒടുവിൽ വാതിലിന്റെ താഴുകൾ തകർന്നപ്പോഴും കള്ളൻ അകത്തു കടക്കാതെ ഇവർ ശ്രമിച്ചു.

also read :രേഷ്മയെ കൊല്ലാൻ കാരണം ശരീരത്തിൽ മരുന്ന് കുത്തിവെച്ചെന്ന സംശയം കൊണ്ട്; രാവിലെ എണീക്കുമ്പോൾ വായില്‍ രക്തം നിറയുമായിരുന്നു, പ്രതിയുടെ മൊഴി

തുടർന്ന് ബന്ധുക്കളും സമീപവാസികളും വീട്ടിലേക്ക് എത്തിയതോടെ മോഷ്ടാക്കൾ കടന്നുകള‍യുകയായിരുന്നു. ഇതിനിടയിൽ വാതിലിന് പുറത്തേക്കു തെറിച്ച് പോയ സതീശന്റെ മൊബൈൽ ഫോൺ കള്ളന്റെ കൈയ്യിൽ കിട്ടി. എന്നാൽ ഇത് പിന്നീട് 50 മീറ്റർ അകലെ നിന്നും കണ്ടെത്തി. കള്ളനുമായി നടത്തിയ പോരാട്ടത്തിൽ ശ്രീലേഖയുടെ വിരലിനു പരുക്കുപറ്റിയിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ 20 മീറ്റർ അകലെയുള്ള റോഡിൽ പൊലീസ് വാഹനം പോകുന്നതു കണ്ട് സതീശൻ ഉറക്കെ വിളിച്ചെങ്കിലും പൊലീസുകാർ അത് കേട്ടില്ല. എന്നാൽ വൈകാതെ വിവരം അറിഞ്ഞ് പൊലീസ് തിരിച്ചെത്തിയിരുന്നു. തുടർന്ന് കരിമ്പ് തോട്ടത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം മോഷ്ടാക്കളെ പിടികൂടിയതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here