ആരുടേയും മുമ്പിൽ കൈകൂപ്പി നിന്നിട്ടില്ല; ഷംസീറിന്റെ പ്രസംഗം വളച്ചൊടിച്ചു: എ കെ ബാലൻ

സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. സുകുമാരൻ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ല എന്നും താൻ വ്യക്തിപരമായി അദ്ദേഹത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നില്ല എന്നും എ കെ ബാലൻ പറഞ്ഞു. ഗണപതിയെ മുൻ നിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനാണ് ശ്രമമെന്നും, ആർ എസ് എസ്സിന്റെ ദുഷ്ടലാക്കാണിതെന്നും എ കെ ബാലൻ മറുപടി നൽകി. രാഷ്ട്രീയ ഹിന്ദുത്വം നടത്തുന്ന അജണ്ടയെ ശക്തമായി എതിർക്കുന്നെന്നും സ്പീക്കറുടെ പ്രസംഗം ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അതിനെ വളച്ചോടിച്ചെന്നും എ കെ ബാലൻ വ്യക്തമാക്കി. താൻ പറയുന്നത് രാഷ്ട്രീയമായിട്ടാണ് വ്യക്തിപരമായിട്ടല്ല എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

also read; രാഷ്ട്രപതിയെ നേരിൽ കണ്ട് പ്രതിപക്ഷ എം പിമാർ; മണിപ്പൂർ വിഷയം പരിഗണനയിൽ

അതേസമയം പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കർ അനധികൃതമായി എൻഎസ്എസ് കൈവശം വെച്ചിരിക്കുന്നു എന്ന് പറഞ്ഞ് ദേവസ്വം ബോർഡ്, ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടത് ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് ആദ്യം അങ്ങ് നൽകുക എന്നുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകസഭാ തെരഞ്ഞെടുപ്പ് ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ആരുടെയും കൈയും കാലും പിടിച്ചല്ല ഞാൻ പ്രവർത്തിച്ചത്. ഇവരുടെ ആരുടേയും മുന്നിൽ കൈകൂപ്പി നിൽക്കേണ്ട അവസ്ഥ എനിക്കില്ല. എ കെ ബാലൻ നൂറുങ്ങാണ് എന്ന് പറയുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് പൊതുസമൂഹത്തിന് അറിയാം. ഈ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാം എന്നാണ് യു ഡി എഫ് കരുതുന്നത്. അത് നന്നായി പയറ്റി നോക്കുന്നുണ്ട് – എ കെ ബാലൻ പറഞ്ഞു.

also read; പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തില്‍ സാരമായ പരുക്കുകള്‍, അടിയേറ്റ പാടുകള്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News