എ രാജക്ക് എംഎൽഎ ആയി തുടരാം: ദേവികുളം തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് സുപ്രീം കോടതി

A Raja

ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. രാജ നൽകിയ രേഖകൾ സുപ്രീം കോടതി അം​ഗീകരിച്ചു. പട്ടിക വിഭാ​ഗം സീറ്റിൽ മത്സരിക്കാൻ രാജക്ക് അർഹതയുണ്ടെന്നും കോടതി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് എ രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയത്. സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജ അയോഗ്യനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ എ രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Also Read: ‘എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് പാലക്കാടിന്റെ മണ്ണിലും സ്ഥാനമില്ല’; നാം വിജയിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി

ഹർജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി വിധി മുമ്പ് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ്‌ അഹ്സാനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

Also Read: പ്രിയങ്ക ഗാന്ധി വന്നപ്പോൾ മാറ്റിനിർത്തി; കോഴിക്കോട് ഡിസിസി ഓഫീസ് മുറ്റത്ത് തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ

എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. രാജ നൽകിയ രേഖകളും
സുപ്രീം കോടതി അംഗീകരിച്ചു. എംഎൽഎ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്കാനും സുപ്രീം കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News