കോണ്‍ഗ്രസ്സിന് തിരിച്ചടി; പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണം പിടിച്ച് വിമതപക്ഷം

കണ്ണൂര്‍ പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിമത പാനലിന് ജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്സ് വിമതപക്ഷം വിജയിച്ചത്. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പരാജയപ്പെട്ടു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി.കെ.രാഗേഷാണ് വിമത പാനലിന് നേതൃത്വം നല്‍കിയത്.  രാഗേഷിനെ കോണ്‍ഗ്രസ് തഴയുന്നുവെന്ന അണികളുടെ ആരോപണത്തെത്തുടര്‍ന്നാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള തീരുമാനമെടുത്തതെന്നാണ് വിമതപക്ഷം പറയുന്നത്.

രാഗേഷിന്റെ സഹോദരനും ബാങ്ക് പ്രസിഡന്റുമായ പി.കെ. രഞ്ജിത്താണ് സഹകരണ ജനാധിപത്യ മുന്നണി എന്ന പേരില്‍ വിമത പാനലിനെ നയിച്ചത്. രഞ്ജിത്തിന്റെ പാനലിലുള്ള ഏഴ് കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പി.വി മോഹനൻ, കെ. അബ്ദുൾ നാസർ, ഡി. സനാദ്, പിവി. ശോഭന, പി.വി. ലീല, കെ. വിനേഷ് ബാബു, കെ. പുഷ്പ എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് സസ്പെൻഡ് ചെയ്തത്.

യുഡിഎഫ് ഔദ്യോഗിക പാനലിൽ സജീന്ദ്രൻ വിരിപുല്ലൻ, അനിൽകുമാർ, അഹമ്മദ് വട്ടക്കണ്ടി, മുസ്തഫ കൊട്ടാരം കർത്തന്റവിട, അജിത മാമ്പക്കാരൻ, പ്രഭ വസന്ത്, നസറി ചാത്തോത്ത്, ഉമേശൻ കണിയാങ്കണ്ടി, കെ. നരേന്ദ്രൻ എന്നിവരാണ് മത്സരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News