
പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രധാനകണ്ണിയെന്ന് ഇന്ത്യ സംശയിക്കുന്ന ആദില്‍ അഹമ്മദ് തോക്കര്‍ വിദ്യാര്‍ഥി വിസയില്‍ പാകിസ്ഥാനിലേക്ക് പോയതിന് ശേഷം പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല.. ആറു വര്‍ഷത്തിന് ശേഷമാണ് അയാള്‍ തിരികെ എത്തിയത്. 2018ല്‍ ഇന്ത്യയില്‍ നിന്നും പോയ ആദില്‍ ലഷ്‌കറിന്റെ ഭാഗമായി. പിന്നീട് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സാക്ഷി മൊഴികളില്‍ നിന്നും ആദിലും വെടിവെച്ചവരുടെ സംഘത്തിലുണ്ടെന്ന് വ്യക്തമായത്.
ALSO READ: അഹമ്മദാബാദിലും സൂറത്തിലും റെയ്ഡ്: 1000ലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തെന്ന് ഗുജറാത്ത് പൊലീസ്
പാകിസ്ഥാനിലെത്തിയ ആദില്‍ പിന്നീട് എട്ട് മാസത്തോളം കുടുംബവുമായി യാതൊരു ബന്ധവും വച്ചിട്ടില്ല. ഇയാള്‍ ഇന്റലിജന്‍സില്‍ നിന്നും രക്ഷപ്പെട്ട് ജീവിച്ചു. ഇയാളുടെ വീട് കേന്ദ്രീകരിച്ചുള്ള നിരീക്ഷണ ശ്രമവും വലിയ ഫലം കണ്ടില്ല.
പാകിസ്ഥാനില്‍ ലക്ഷകര്‍ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആദില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇന്ത്യയിലെത്തിയത്. ഇയാള്‍ക്കൊപ്പം ഒരു സംഘം ഭീകരരുമാണ്ടായിരുന്നെന്നാണ് വിവരം. ഇതിന് ഇവരെ സഹായിച്ചത് പഹല്‍ഗാം ആക്രമണത്തിലെ മറ്റൊരു പ്രതിയായ സുലൈമാന്‍ എന്ന ഹാഷിം മൂസയാണെന്നാണ് വിവരം.
ALSO READ: എസ് എഫ് ഐ ഓയ്ക്ക് നൽകിയ മൊഴി സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം: ടി വീണ
പിന്നീട് ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ആഴ്ചകളായി പഹല്‍ഗാം ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here