ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യും; നാല് മുതിര്‍ന്ന എഎപി നേതാക്കള്‍ ഇനിയും ജയിലിലാകുമെന്നും ബിജെപിയുടെ ഭീഷണി: മന്ത്രി അതിഷി

രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ ബിജെപിയില്‍ ചേരാന്‍ ശക്തമായ സമ്മര്‍ദമുണ്ടായെന്ന് വെളിപ്പെടുത്തി എഎപി നേതാവും ദില്ലി മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനുളളില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

നാല് മുതിര്‍ന്ന എഎപി നേതാക്കള്‍ ഇനിയും ജയിലിലാകുമെന്നാണ് ഭീഷണി ബിജെപിയുടെ ഭീഷണിയെന്നും ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും അതിഷി പറഞ്ഞു.

സൗരവ് ഭരദ്വാജിനെയും രാഘവ് ഛദ്ദയെയും അറസ്റ്റ് ചെയ്തേക്കാന്‍ സാധ്യതയുണ്ട്. തന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിയുണ്ടെന്നും എന്നാല്‍ ബിജെപിയുടെ ഭീഷണിയില്‍ ഭയപ്പെടില്ലെന്നും അതിഷി പറഞ്ഞു.

‘ഒരു അടുത്ത സുഹൃത്തു വഴി ബിജെപിക്കാര്‍ എന്നെ സമീപിച്ചിരുന്നു. രാഷ്ട്രീയ ഭാവി സംരക്ഷിക്കണമെങ്കില്‍ ബിജെപിയില്‍ ചേരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഒരു മാസത്തിനകം ഇ.ഡി എന്നെ അറസ്റ്റ് ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, അടുത്ത രണ്ടു മാസത്തിനുള്ളില്‍ നാല് എഎപി നേതാക്കള്‍ അറസ്റ്റിലാകും. സൗരഭ് ഭരദ്വാജ്, അതിഷി, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയാണ് അവര്‍ നോട്ടമിടുന്നത്. ഇന്നലെ എന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് ഇ.ഡി കോടതിയില്‍ പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇ.ഡിയുടെയും സിബിഐയുടെയും പക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതിയില്‍ ഞങ്ങളുടെ പേരുകള്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ മൊഴി ഇ.ഡിയുടെയും സിബിഐയുടെയും കുറ്റപത്രത്തിലുണ്ട്. എന്നിട്ടും ഈ മൊഴി ഇപ്പോള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ എന്താണ്? അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിന്‍ എന്നിവരെ ജയിലിലടച്ചിട്ടും ആംആദ്മി പാര്‍ട്ടി ഇപ്പോഴും ഒറ്റക്കെട്ടായി ഐക്യത്തോടെ തുടരുന്നുവെന്ന് ബിജെപിക്ക് മനസ്സിലായി. ഇനി ആംആദ്മി പാര്‍ട്ടിയുടെ അടുത്ത തലത്തിലുള്ള നേതാക്കളെ ജയിലില്‍ അടയ്ക്കാനാണ് അവരുടെ നീക്കം’ – അതിഷി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News