ദില്ലി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത; ആം ആദ്മി അടിയന്തര നേതൃയോഗം ചേരുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത. അടിയന്തര സാഹചര്യം വിലയിരുത്താന്‍ ആംആദ്മി നേതൃയോഗം ചേരുകയാണ്. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകാനാള്ള സാധ്യത മുന്നില്‍ കണ്ടാണ് ആംആദ്മി അടിയന്തര യോഗം ചേരുന്നതെന്നാണ് വിവരം.

സിബിഐ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, സൗരഭ് ഭരദ്വാജ്, അദിഷി, കൈലാഷ് ഗെഹാലോട്ട്, ആദില്‍ അഹമ്മദ് ഖാൻ, പങ്കജ് ഗുപ്ത, തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡയിലെടുത്തിരിക്കുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ അടക്കമുള്ള നേതാക്കളാണ് ആര്‍ച്ച് ബിഷപ്പ് റോഡില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചത്. സംഭവ സ്ഥലത്തു നിന്ന് പഞ്ചാബ് മുഖ്യമന്ത്രി പോയതിന് തൊട്ടുപിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധം കണക്കിലെടുത്ത് എഎപി ആസ്ഥാനത്തും അരവിന്ദ് കെജ്രിവാളിന്റെ വസതിക്കടുത്തും  സിബിഐ ആസ്ഥാനത്തും  വലിയ സുരക്ഷയാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്.  ആയിരത്തോളം പൊലീസുകാരെയാണ്  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിന്യസിച്ചിരിക്കുന്നത്.

നേരത്തെ  ഗാന്ധി സമാധിയില്‍ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായത്.

ചോദ്യം ചെയ്യലിന് മുന്നോടിയായി വസതിയിൽ വച്ച് കെജ്‌രിവാൾ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. 11 മണിയോടെയാണ് അരവിന് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് എത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എഎപി എംപിമാരും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ഒപ്പമെത്തിയിരിന്നു. മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും താൻ അഴിമതിക്കാരനാണെങ്കിൽ ഈ ലോകത്ത് സത്യസന്ധരായി ആരുമില്ല എന്നുമായിരിന്നു  കെജ്‌രിവാളിന്റെ  പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News