
അബുദാബിയിൽ റോഡുകളിൽ ഇനി വാഹനങ്ങളുടെ വേഗം കുറഞ്ഞാൽ പിടി വീഴില്ല. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ സ്പീഡ് ട്രാക്കുകളിൽ വേഗക്കുറവിനുള്ള പിഴ ഒഴിവാക്കി. 2023 ഏപ്രിലിലാണ് ഇ311 റോഡിൽ മണിക്കൂറിൽ 120 കിലോമീറ്ററെന്ന ഏറ്റവുംകുറഞ്ഞ വേഗപരിധി ഏർപ്പെടുത്തിയത്.
അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ സ്പീഡ് ട്രാക്കുകളിൽ വേഗം കുറച്ച് ഓടിച്ചാലും പിഴ ലഭിക്കില്ല.ഇതുവരെ മണിക്കൂറിൽ 120 കിലോമീറ്ററായിരുന്നു ഏറ്റവുംകുറഞ്ഞ വേഗപരിധി. ഇതിൽ താഴെ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് 400 ദിർഹം വീതംപിഴയും ചുമത്തിയിരുന്നു.
ഇനിമുതൽ വേഗതകുറഞ്ഞാൽ പിഴയീടാക്കില്ല.ഇടതുവശത്തെ ആദ്യ രണ്ടുപാതകളിലായിരുന്നു വേഗപരിധി കുറഞ്ഞാൽ പിഴ നൽകിവന്നിരുന്നത്. സമഗ്രമായ ഗതാഗത പഠനത്തിന് ശേഷമാണ് രണ്ടുവർഷത്തിനിപ്പുറം വേഗപരിധി ഒഴിവാക്കിയത്. ഗതാഗത സുരക്ഷ വർധിപ്പിക്കാനും ട്രക്കുകൾ ഉൾപ്പടെ വലിയ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കാനുമാണ് പുതിയ തീരുമാനം. എന്നാൽ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here