എബിവിപി നേതാവിനെ കണ്ടിട്ട് ക്ലാസില്‍ പോയാല്‍ മതിയെന്ന നിര്‍ദേശം അവഗണിച്ചു, വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ  വിദ്യാര്‍ത്ഥിയെ എബിവിപി ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.  ഒന്നാം വർഷം ഇക്കണോമിക്സ് വിദ്യാർഥി നീരജിനാണ് മർദനമേറ്റത്. എബിവിപിയുടെ നേതാവിനെ കാണാന്‍ നിര്‍ദേശിച്ച പ്രവര്‍ത്തകരുടെ ആവശ്യം നിരസിച്ചതിനാണ് നീരജിനെ മര്‍ദ്ദിച്ചത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർ​ദിക്കുകയായിരുന്നവെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടാം വർഷ വിദ്യാർഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്നൊരു വാട്സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാൽ ഇത് അവ​ഗണിച്ച് നീരജ് കോളേജിൽ എത്തിയതാണ് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ALSO READ: കേരളത്തിലും ദളപതി തന്നെ താരം

തുടർന്ന് കോളേജ് മൈതാനത്തിന്‍റെ ഒരു ഭാ​ഗത്തേക്ക് കൊണ്ടുപോയി നീരജിനെ മർദിക്കുകയായിരുന്നു. വിവസ്ത്രനാക്കുകയും ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തിട്ടുണ്ട്. കാലിനും കഴുത്തിനും ഉൾപ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോളേജ് അധികൃതരിൽ പരാതിപ്പെട്ടാൽ പെൺകുട്ടിയെകൊണ്ട് പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെതുടർന്ന് പാറശാല പൊലീസിൽ വിദ്യാർഥിയുടെ കുടുംബം പരാതി നൽകി.

ALSO READ: പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ സഹായം തേടി പലസ്തീനികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News