
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പൊലീസിൻ്റെയും, പി ഡബ്ല്യൂ ഡി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെയും അന്വേഷണമാണ് പുരോഗമിക്കുന്നത്. താത്കാലിക കാഷ്വാലിറ്റി സജീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മരിച്ച മൂന്നുപേരുടെ മരണകാരണം പുക ശ്വസച്ചല്ല എന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു.
Also read: നടപടികൾ കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ
വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പി എം എസ് എസ് വൈ ബ്ലോക്കിൽ പുക ഉയർന്നത്. പുക ശ്വസിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ടി സിദ്ദിഖാണ് ആദ്യം ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
മൂന്നുപേരുടെ മരണകാരണം പുക ശ്വാസിച്ച് അല്ല എന്നതായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പുക ഉയർന്ന റൂമിൽ ഫോറൻസിക് പരിശോധനയും നടന്നിരുന്നു. ഷോർട്ട് സർക്യൂട്ടോ ബാറ്ററിക്കുള്ളിലെ എന്തെങ്കിലും തകരാറുകൊണ്ടോ ആയിരിക്കാം പുക പടർന്നതെന്നാണ് പി ഡബ്ല്യൂ ഡി ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിൻ്റെ ഫൈനൽ റിപ്പോർട്ടും മരിച്ച അഞ്ചു പേരുടെയും അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വരാനുണ്ട്. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണ പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ താത്കാലിക കാഷ്വാലിറ്റി സജ്ജമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here