ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നിൽ ഹാജരായി

ഒളിവിലായിരുന്ന ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഇ ഡിയ്ക്കു മുമ്പാകെ ഹാജരായി.ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപനാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. എന്നാൽ പ്രതാപൻ്റെ ഭാര്യയുംമറ്റൊരു പ്രതിയുമായ ശ്രീന ഹാജരായില്ല.

ALSO READ: ഫെഡറൽ സമീപനത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നു, വരുമാനത്തെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം കൈകടത്തൽ നടത്തുന്നു: മുഖ്യമന്ത്രി

പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിഭാഗം അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.മണിചെയിൻ മാർക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരിൽനിന്ന്‌ പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്.100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്.ഇതിന്‍റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, മുങ്ങിയ പ്രതികള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയയിരുന്നു.തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികള്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ALSO READ: രണ്ടു വയസുകാരി മേരിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി മൊഴി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News