മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അച്ഛന്‍ ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

മാവേലിക്കര ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് ശാസ്താംകോട്ടയില്‍ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആഷ് കെ. ബാല്‍ മുന്‍പാകെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകവേയാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനില്‍ നിന്നും ചാടി മരിച്ചത്.

നക്ഷത്രയെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസം ജയിലിലേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലില്‍ വച്ച് ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനുശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീമഹേഷിനെ ഇന്നു രാവിലെയാണ് ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നത്. മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് ശ്രീ മഹേഷിനെതിരെയുള്ള കുറ്റപത്രം ഇന്നു വായിച്ചു കേള്‍പ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു.

Also Read: കോടഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

ആദ്യ ഭാര്യയുടെ മരണശേഷം പുനര്‍ വിവാഹിതനാകുവാനുളള ശ്രീമഹേഷിന്റെ ഉദ്യമത്തില്‍ മകളായ നക്ഷത്ര തടസമാകുന്നു എന്ന് കണ്ട് മകളെ അതിക്രൂരമായി കൊലപ്പെടുത്തി എന്നും പ്രതിയുടെ മാതാവിനെ വധിക്കുവാന്‍ ശ്രമിച്ചു എന്നുമാണ് പ്രതിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ കേസ്.

കുറ്റകൃത്യം നടന്നശേഷം ഉടന്‍തന്നെ അറസ്റ്റിലായ പ്രതിക്കെതിരെയുള്ള കുറ്റപത്രം 76 ദിവസത്തിനുള്ളില്‍ തന്നെ ഫയല്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ 51 സാക്ഷികളെ ആണ് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും വിസ്തരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. പ്രതാപ് ജി. പടിക്കല്‍ ആണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. 2023 ജൂണ്‍ ഏഴിന് രാത്രി ഏവരെയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News