കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിച്ചു; സംഭവത്തിൽ ദുരൂഹത

കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് സംശയം. തിരുവനന്തപുരം പെരുങ്കടവിളയിലാണ് കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിച്ചത്. മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് രാവിലെ പതിനൊന്നുമണിയോടെ ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്. മരിച്ച രഞ്ജിത്തും ടിപ്പര്‍ ഡ്രൈവര്‍ ശരത്തും തമ്മില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് കയ്യാങ്കളി നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒളിവിലുള്ള ശരത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. രഞ്ജിത്തിന്‍റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വടകര ജോസ് എന്നയാളെ മാരായമുട്ടം ബവ്റിജസ് ഔട്ട്‌ലെറ്റിന് മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് മരിച്ച രഞ്ജിത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷ് പിന്നീട് കൊല്ലപ്പെട്ടിരുന്നു.

ടിപ്പറിടിച്ച് ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനൊപ്പം ടിപ്പറോടിച്ച ശരത്തിനെയും നാട്ടുകാര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കയറ്റി വിട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ഉടന്‍ ശരത് കടന്നുകളഞ്ഞു. ഇതോടെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അപ്പോഴാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ഇരുവരും തമ്മില്‍ കയ്യാങ്കളി നടത്തിയ വിവരം പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. അപകടമുണ്ടാകുന്ന സമയത്ത് മറ്റ് രണ്ട് പേര്‍ കൂടി വണ്ടിയില്‍ ഉണ്ടായിരുന്നു. ഇവരെ കണ്ടെത്താനും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News