മുപ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു; ‘സൈക്കോ കില്ലറിന് ‘ ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ‘സൈക്കോ കില്ലറിന് ‘ ജീവപര്യന്തം ശിക്ഷ വിധിച്ച് ഡല്‍ഹി രോഹിണി കോടതി. ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് കോടതി വിധി. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികാതിക്രമം, കൊലപാതകം എന്നി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.

30ലധികം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കേസുകളില്‍ പ്രതി കൂടിയാണ് രവീന്ദ്ര കുമാര്‍. 18-ാം വയസിലാണ് താന്‍ ആദ്യ കുറ്റകൃത്യം ചെയ്തതെന്നാണ് രവീന്ദ്ര കുമാര്‍ പൊലീസിനോട് പറഞ്ഞത്. 2015ലാണ് രവീന്ദ്ര കുമാര്‍ അറസ്റ്റിലായത്. കുട്ടികളെ മിഠായിയും മറ്റും നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയാണ് പ്രതി ക്രൂരകൃത്യം നടത്തിയിരുന്നത്.

2008നും 2015നും ഇടയിലാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്. രണ്ടുമുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് ഇയാളുടെ ആക്രമണത്തിന് വിധേയമായത്. ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. പിടിക്കപ്പെടുമെന്ന ഭയത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍

2015 ല്‍ ദില്ലി ഏരിയയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ബേഗംപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രവീന്ദ്ര കുമാര്‍ കുട്ടികളെ ലക്ഷ്യമിട്ട്  40 കിലോമീറ്റര്‍ ദൂരം വരെ ഒരു ദിവസം നടക്കുമായിരുന്നു.

സിഡിയില്‍ രണ്ടു അശ്ലീല സിനിമകള്‍ കാണാന്‍ ഇടയായതിന് ശേഷമാണ് ഇയാള്‍ സൈക്കോ കില്ലറായി മാറിയതെന്നും പൊലീസ് പറയുന്നു. ഈദ്യം കുട്ടികളെ കണ്ടെത്തും. പിന്നീട് പത്ത് രൂപാ നോട്ടുകളോ ചോക്ലേറ്റുകളോ കാണിച്ച് കുട്ടികളെ വശീകരിക്കും. തുടര്‍ന്ന് കുട്ടികളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News