‘ദൈവം സഹായിച്ച് നാളെ ബിരിയാണിക്കടയിട്ടാലും പത്ത് കിലോ ബിരിയാണി കണ്ണുമടച്ച് ഉണ്ടാക്കാം’: നാടുവിട്ടതല്ല, മാറി നിന്നതാണെന്ന് കൃഷ്ണ

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് കൃഷ്ണ. പ്രശസ്ത നടി ലളിതയുടെ കൊച്ചുമകനാണ് കൃഷ്ണ. പ്രശസ്ത സിനിമാ താരങ്ങളായ ശോഭന, വിനീത് എന്നിവർ കൃഷ്ണയുടെ ബന്ധുക്കളുമാണ്. 997-ൽ ഋഷ്യശൃംഗൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചാണ് കൃഷണ ആരംഭിച്ചത്. തുടർന്ന് കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാത്തതുകൊണ്ട് അദ്ദേഹം ഡൽഹിയിലേയ്ക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ തന്റെ ആ മടക്കത്തെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് താരം പറഞ്ഞത്.

കൃഷ്ണ പറഞ്ഞത്

ALSO READ: ‘പോറ്റി പൊളിച്ചടുക്കുന്നു ജോസ് സദ്യ വിളമ്പുന്നു’, ടർബോ ലൊക്കേഷനിലെ മമ്മൂട്ടിയുടെ വീഡിയോ വൈറൽ: കാണാം

ഞാന്‍ ബാക്ക് സ്റ്റാബിംഗിന്റെ ഇരയൊന്നുമല്ല. എന്നെ ബാക്ക് സ്റ്റാബ് ചെയ്താലും എനിക്കൊരു പ്രശ്‌നവുമില്ല. ഇതിന്റെയൊക്കെ തുടക്കകാലത്ത് ഞാന്‍ ഇവിടെ നിന്നും ബാഗ് പാക്ക് ചെയ്ത് കേരളം വിട്ട ആളാണ്. വേറൊരു സ്ഥലത്ത് പോയി. ജനിച്ച് വീണത് സിനിമയില്‍ മാത്രമല്ല. എനിക്കൊരു കൈ തൊഴില്‍ കൂടെയുണ്ടായിരുന്നു. നമ്മള്‍ ഫ്രസ്റ്റ്രേറ്റഡ് ആയിരിക്കുന്ന കാലത്ത് ആളുകള്‍ ഓരോന്ന് ചോദിക്കും. ദുബായില്‍ നിന്നും വരുന്നവരോട് എപ്പോഴാണ് തിരിച്ചു പോകുന്നത് എന്ന് ചോദിക്കുന്നത് പോലെ എപ്പോഴാണ് അടുത്ത പടം?

നമുക്ക് ഇതൊരു ഭയങ്കര പ്രശ്‌നമായി മാറി. അതിനാല്‍ ഞാന്‍ പതുക്കെ പതുക്കെ ഓരോ കാര്യങ്ങളായി പഠിക്കാന്‍ തുടങ്ങി. അങ്ങനെ കുറച്ച് കാലം ഞാന്‍ മാറി നിന്നു. രണ്ട് മൂന്ന് വര്‍ഷം. നാടുവിടുകയായിരുന്നില്ല. എല്ലാവരുടേയും സമ്മതമൊക്കെ വാങ്ങിയിട്ടാണ്. ഞാന്‍ പോയത് ഡല്‍ഹിയിലേക്കാണ്. അന്ന് എനിക്ക് ഹിന്ദിയൊന്നും അറിയില്ല. അവിടെ ഒരു സ്ഥലത്ത് ജോലിയ്ക്ക് കയറി. സാധാരണക്കാരനായിട്ട് ജീവിച്ചു. കുക്ക് ആയിട്ടാണ് കയറിയത്. ഹെല്‍പ്പര്‍ ആയിരുന്നു.

തൊലിക്കട്ടിയെന്ന് പറയുന്നത് അവിടെ നിന്നും പഠിച്ചു. ജീവിക്കാന്‍ പഠിച്ചു. ഇല്ലാത്തതു കൊണ്ടൊന്നുമല്ല പോകുന്നത്. ഡിഗ്രി കഴിഞ്ഞപ്പോഴാണ് പോകുന്നത്. ജീവിതത്തില്‍ ഫ്രസ്‌റ്റ്രേഷന്‍ വരുമ്പോള്‍ വഴി തെറ്റി മദ്യപാനമോ മയക്കുമരുന്നിലേക്കോ എത്താം.ഞാന്‍ വേറൊരു ആംഗിളിലാണ് ഫൈറ്റ് ചെയ്തത്. തിരിച്ചു വന്നു. തിരിച്ചു വന്നപ്പോള്‍ കുറച്ചു കരുത്തുള്ള മനുഷ്യനായി. അന്ന് വളരെ ടെന്‍ഡര്‍ ആയിരുന്നു. വല്ലാതെ വിഷമിക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആശങ്കപ്പെടാറില്ല. അവര്‍ക്ക് വേണ്ടെങ്കില്‍ വേണ്ട. പക്ഷെ ഞാന്‍ ഇപ്പോഴും വേഷങ്ങള്‍ ചോദിക്കാറുണ്ട്.

ALSO READ: ‘അടുത്തത് ടൈം ട്രാവൽ’, ഞെട്ടി തീർക്കണ്ട വരുന്നുണ്ട് വീണ്ടും മമ്മൂട്ടി, ആകാംക്ഷയുടെ കൊടുമുടിയിൽ ആരാധകർ

ഇതിന്റെ താളം കുറച്ച് കഴിഞ്ഞപ്പോള്‍ മനസിലായി. നന്നായി മുന്നോട്ട് പോകില്ലെന്ന് മനസിലായി. ആ സമയത്ത് എന്റെ അച്ഛന് ഇവിടെയൊരു റസ്‌റ്റോറന്റ് ഉണ്ടായിരുന്നു. അവിടെ നിന്ന് ഓരോ കാര്യങ്ങള്‍ പഠിച്ചു. ആദ്യം ചപ്പാത്തി പരത്താന്‍ പഠിച്ചു. പിന്നെ പൊറോട്ട, ബിരിയാണി. ഇപ്പോള്‍ ദൈവം സഹായിച്ച് നാളെ ബിരിയാണിക്കടയിട്ടാലും പത്ത് കിലോ ബിരിയാണി കണ്ണുമടച്ച് ഉണ്ടാക്കാം.

നമുക്കൊരു സ്റ്റാന്റ് ബൈ വേണം. അന്നൊരു ഡബിള്‍ എംബിഎ എടുത്തിരുന്നുവെങ്കില്‍ ഞാനിവിടം വിട്ടു പോയേനെ. പക്ഷെ സിനിമാ മോഹം കൊണ്ടാണ് ഇവിടെ നിന്നത്. അതില്‍ കുറ്റബോധമുണ്ട്. വിദ്യഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ കാലത്ത് സിനിമയിലേക്ക് വരുന്നവരൊക്കെ നല്ല വിദ്യഭാസ്യമുള്ളവരുമാണ്. അതേസമയം തെറ്റിയെന്ന് പറയാനില്ല. ഞാന്‍ സംതൃപ്തനാണ്. ദൈവം എനിക്ക് എല്ലാം തന്നിട്ടുണ്ട്. സിനിമയില്‍ ഇപ്പോഴും വേഷങ്ങളുണ്ട്. അത് മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here