‘സിനിമയിൽ അവസരം കിട്ടിയിട്ടും പേടി കാരണം വിട്ടില്ല, കാരണം എനിക്ക് ഒരു മകനേയുള്ളൂ’; ടിനി ടോം

സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചു എന്ന് ടിനി ടോം പറഞ്ഞു. സിനിമയിൽ പലരും ലഹരി ഉപയോ​ഗിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോ​ഗിക്കുന്നുണ്ട്. 16-18 വയസിലാണ് കുട്ടികൾ വഴിതെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ.- ടിനി ടോം പറഞ്ഞു.

ലഹരിക്ക് അടിമയായ നടനെ അടുത്തിടെ കണ്ടതിനെക്കുറിച്ചും ടിനി ടോം പറഞ്ഞു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോ​ഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോൾ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമ്മുടെ ലഹരി.- ടിനി ടോം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

എന്നാൽ യുവാക്കൾക്കു കല ആയിരിക്കണം ലഹരി എന്ന് വിശിഷ്ടാതിഥിയായ സിനിമ താരം ടിനി ടോം പറഞ്ഞു. ആരോഗ്യപരമായ മത്സരത്തിലൂടെ കലയെ വളർത്തിയെടുക്കാൻ മത്സരാർഥികൾ ശ്രദ്ധിക്കണം. കലയ്‌ക്കൊപ്പം വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News