മുഖ്യമന്ത്രിയുടെ ‍ടാറ്റ നുണക്കഥ‌; ‘വിഴി‍ഞ്ഞം അദാനി ഡീൽ ഉറപ്പിക്കാൻ മനപ്പൂർവ്വം കെട്ടിചമച്ചത്’: അഡ്വ കെ അനിൽകുമാർ

Adv. K. Anilkumar

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് ഇടപാടുകൾ സുഗമമാക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ബോധപൂർവ്വം നുണക്കഥകൾ നിർമ്മിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽ കുമാർ. ബ്ലൂംബെർഗ് മാധ്യമത്തിന് നൽകിയ അഭിമുഖം ചൂണ്ടിക്കാണിച്ചാണ് അനിൽ കുമാർ മുഖ്യമന്ത്രിയുടെ വ്യാജ അവകാശവാദങ്ങളുടെ തെളിവുകൾ പുറത്തുവിട്ടത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നാണ് ടാറ്റയുടെ വലിയ നിക്ഷേപത്തെക്കുറിച്ചുള്ള മറുപടിയിലേക്ക് മുഖ്യമന്ത്രി എത്തിയത്. അദാനിയുടെ എം.എസ്.സി ഡീലിലെ 49 ശതമാനം ഓഹരി കച്ചവടവുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ് ഇതിന് പിന്നിലെന്ന് അനിൽ കുമാർ വ്യക്തമാക്കുന്നു. ഈ ഇടപാടിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. കേരളത്തിൽ വികസനവും നിക്ഷേപവും വരുന്നുണ്ടെന്ന് കാണിക്കാൻ, ടാറ്റാ ഗ്രൂപ്പ് പോലും അറിയാത്ത പതിനായിരം കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതി മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

also read; ആശുപത്രികളിൽ പൊതിച്ചോറ് വിതരണം അനുവദിക്കില്ല, എന്തു വിലകൊടുത്തും തടയും: അന്നം മുടക്കുന്ന നിലപാടിൽ ഉറച്ച് ആരോ​ഗ്യമന്ത്രി

ഒരു സാധാരണ വ്യവസായ ഗ്രൂപ്പും ഒരു മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ നുണയെ തിരുത്താൻ പെട്ടെന്ന് രംഗത്തിറങ്ങാറില്ല എന്ന ധാരണയിലാണ് ഈ കഥ കെട്ടിച്ചമച്ചതെന്ന് അനിൽ കുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ടാറ്റ ഗ്രൂപ്പ് മിണ്ടാതിരുന്നിരുന്നെങ്കിൽ, ഈ വ്യാജ പദ്ധതിയുടെ മറവിൽ അദാനിയുടെ വലിയ ഓഹരി കച്ചവടം കേരളത്തിൽ സുഗമമായി നടക്കുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെക്കൊണ്ട് ഇത്തരമൊരു നുണ പറയിക്കാൻ അദാനി എത്ര കോടികൾ മുടക്കിയിട്ടുണ്ടാകും എന്നതാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച കാര്യങ്ങൾ വെറും വീമ്പു പറയലായിരുന്നില്ലെന്നും അതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അനിൽ കുമാർ ആരോപിച്ചു. മുഖ്യമന്ത്രിയുടേത് വെറുമൊരു തെറ്റിദ്ധാരണയല്ല, മറിച്ച് ബോധപൂർവ്വമായ കുരുട്ടുബുദ്ധിയാണ്. കേരളത്തിന്റെ പൊതുസ്വത്തുക്കൾ അദാനിക്ക് വിൽക്കാൻ മടിക്കാത്തത്ര അപകടകാരിയായി മുഖ്യമന്ത്രി മാറിയിരിക്കുന്നു. കെ.സി വേണുഗോപാലിനെപ്പോലുള്ള നേതാക്കളെപ്പോലും നിഷ്പ്രഭരാക്കിക്കൊണ്ട് കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് അദാനിയാണെന്നും അനിൽ കുമാർ തന്റെ കുറിപ്പിലൂടെ ആഞ്ഞടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ടാറ്റയുടെ കപ്പൽ വന്ന വഴി’:

അയാൾ നുണ പറഞ്ഞത് വെറുതെയല്ല:
തെറ്റിദ്ധരിച്ചു മല്ല: മനപൂർച്ചം..
തെളിവിതാ– ”
ബ്ലുംബർഗ് ഇൻ്റെർവ്യു നോക്കൂ..
വിഴിഞ്ഞം സംബന്ധിച്ച ചോദ്യത്തിൽ നിന്നാണു്ട ടാറ്റയിലേക്ക് മറുപടിയുമായി എത്തിയത്..
അദാനിയുടെ എം എസ് സി ഡീലിലെ
49% ഓഹരിയാണു് പ്രശ്നം:
we have no objection
എന്നാണയാൾ പറയുന്നത് ..
ശ്രദ്ധിച്ചു നോക്കൂ.. ഇതാണു് അയാൾ പറഞ്ഞത്.
“കേരളത്തിൽ നിക്ഷേപം വരുന്നതിൻ്റെ ഭാഗമായി എം.എസ് സി കമ്പനി വരുന്നു:
ഞങ്ങളെ മുൻകൂട്ടി അറിയിക്കാതിരുന്നതിൻ്റെ അസംതൃപ്തി
മാത്രമേയുള്ളു..
ഇതാ: ടാറ്റ 10000 കോടിയുടെ നിക്ഷേപം കപ്പ ൽ നിർമ്മിക്കാൻ നടത്തുന്നു .. ഞങ്ങൾ സംസാരിച്ചു.. ഞങ്ങൾ ഭൂമി നൽകും: “
എം എസ് സി കമ്പനിയുടെ 49% ഓഹരി കച്ചവടം സുഗമമാക്കാൻ ടാറ്റയുടെ
അവർ അറിയാത്ത 10000 കോടിയുടെ വാഗ്ദാന കഥ കടത്തിവിടുകയായിരുന്നു ..
അത് ” തള്ളാ’ യിരുന്നില്ല ..
മുഖ്യമന്ത്രി വിഴിഞ്ഞം കച്ചവടം ചെയ്യാൻ
അദാനിക്കുവേണ്ടി നുണക്കഥ നിർമ്മിച്ചു..
ടാറ്റ അതു നിഷേധിച്ചില്ലായി ഒന്നെങ്കിലോ?
സാധാരണ വ്യവസായികൾ ഒരു മുഖ്യമന്ത്രി
നുണ പറഞ്ഞു എന്ന് സമർത്ഥിക്കാനിറങ്ങില്ല: അവർ മിണ്ടാതിരിക്കും..
ടാറ്റ മിണ്ടാതിരുന്നിരുന്നെങ്കിലോ?
സതീശൻ്റെ നുണക്കഥയിലെ പതിനായിരം കോടിയുടെ കപ്പൽ നിർമ്മാണ ശാലയുടെ
ബലത്തിൽ അദാനിയുടെ കച്ചവടം നടത്തുകയും ചെയ്യാം..
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെ കൊണ്ട്
ഒരു നുണ പറയിക്കാൻഅദാനി എത്ര കോടി
മുടക്കും..അതാണു് ഡീൽ
സതീശൻ പറഞ്ഞതു തള്ളായിരുന്നില്ല ..
വീമ്പു പറയലായിരുന്നില്ല:
അയാൾ കുരുട്ടു ബുദ്ധിക്കാരൻ മാത്രമല്ല:
അപകടകാരിയാണു്:
സി പി ഐഎം നല്ല
കേരളത്തിനു് അപകടം:
അഞ്ചു വർഷം കിട്ടിയാൽ അയാൾ എന്തൊക്കെ വിൽക്കും:
കെസി വേണുഗോപാൽ ഒന്നുമല്ലാതായി:
കേരളത്തിൽ അദാനിയാണു് സർഭരിക്കുന്നത് ..
Ad.k അനിൽ കുമാർ ‘
സി പി ഐ എം
സംസ്ഥാന കമ്മിറ്റിയംഗം:
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News