
കാർഷിക സർവകലാശാലയിലും പിടിമുറുക്കാനുള്ള നീക്കവുമായി മുന്നോട്ട് വന്നിരിക്കുകയായണ് ഗവർണർ. സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ബി ജെ പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാനാണ് നീക്കം നടത്തുന്നത്. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വി സിയായി നിയമിക്കാനാണ് ശ്രമം.
സർവകലാശാലയുടെ നിലവിലെ വി സി ഡോ. ബി അശോക് കാർഷികവകുപ്പിൽ നിന്നും സ്ഥലം മാറിയതിനെ തുടർന്നാണ് പുതിയ നിയമന നീക്കം.സർവകലാശാലയുടെ ജനറൽ കൗൺസിലിലും പിടിമുറുക്കാൻ ഒരുങ്ങുകയാണ് ഗവർണർ. ഉന്നത അധികാര സമിതിയായ ജനറൽ കൗൺസിലിൽ 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യാനാണ് നീക്കം.
എം ജി സർവകലാശാല ഉൾപ്പെടെ കാവി വത്കരിക്കാൻ ഗവർണർ ഇടപെട്ടിരുന്നു. ഇതിന് സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിൻ്റെ അനുവദവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാർഷിക സർവകലാശാലയേയും കാവി വത്കരിക്കാൻ ഗവർണർ ശ്രമം നടത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

