കളമശ്ശേരി സ്ഫോടനം; ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

കളമശേരി ബോംബ് സ്ഫോടന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് പൊലീസ് നിർദ്ദേശം നൽകി. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരീക്ഷിക്കും.കാൺപൂർ, മീററ്റ്, വാരണാസി, അലിഗഡ്, ലഖ്‌നൗ, ഹാപൂർ തുടങ്ങിയ ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശം നൽകി.

ALSO READ:സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതേസമയം കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും.

അതേസമയം സംഭവത്തില്‍ ഒരാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബോംബ് വെച്ചത് താന്‍ ആണെന്നു പറഞ്ഞ് ഒരാള്‍ സ്റ്റേഷനിലെത്തിയത്. താന്‍ വിശ്വാസിയാണെന്നും കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ പരിചയപ്പെടുത്തി. കീഴടങ്ങിയ ആൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്തും കൂടുതൽ വിശദമായി ചോദ്യം ചെയ്യുന്നതിനും വേണ്ടി മറ്റൊരിടത്തേക്ക് മാറ്റിയതായാണ് സൂചന. കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കോഴിക്കോടും പാലക്കാടും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ഇന്നു രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. റെയില്‍വേ സ്റ്റേഷനുകളിലാണ് പരിശോധന നടന്നത്. റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന സംഘത്തില്‍. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്.

ALSO READ:ഐ.ഇ.ഡി ബോംബ് എന്നാല്‍ എന്ത്? ഏത് സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നു?

എല്ലാവരും സമാധാനം പുലര്‍ത്തണമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല എന്നും ഡിജിപി പ്രതികരിച്ചു. ഇത്തരത്തില്‍ പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News