തബരീസ് അന്‍സാരി കേസ്; കേസിലെ മുഴുവന്‍ പ്രതികള്‍ക്കും പത്ത് വര്‍ഷം കഠിന തടവ്

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് തബരീസ് അന്‍സാരിയെന്ന മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും പത്ത് വര്‍ഷം കഠിന തടവ്. കേസിലെ 10 പ്രതികള്‍ക്കും 10 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ജാര്‍ഖണ്ഡിലെ സെറായികേല കോടതിയാണ് ശിക്ഷവിധിച്ചത്. പ്രതികള്‍ 15,000 രൂപ പിഴയുമൊടുക്കണമെന്നും കോടതി വിധിച്ചു.

Also read- ലാന്‍ഡ് റോവറില്‍ ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും അത്ഭുത രക്ഷപ്പെടല്‍

ജൂണ്‍ 27ന് കേസിലെ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് ശിക്ഷ വിധിക്കാനായി ജൂലൈ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. കേസിന്റെ വിചാരക്കിടെ കൗശല്‍ മഹാലിയെന്നയാള്‍ മരിച്ചിരുന്നു. രണ്ട് പേരെ വിചാരണക്കിടെ വെറുതെ വിടുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.

Also Read- മൂന്ന് മക്കളുമായി ജീവനൊടുക്കാന്‍ ഇറങ്ങിയ ഉമ്മ; മകന്റെ ആ ഒറ്റ നോട്ടത്തില്‍ ജീവിതം തിരിച്ചുപിടിച്ചു; അനുഭവം പറഞ്ഞ് ഉമ്മയും മോനും

ഭീം സിങ് മുണ്ട, കമല്‍ മഹാതോ, മദന്‍ നായക്, അതുല്‍ മഹാലി, സുനാമോ പ്രധാന്‍, വിക്രം മണ്ഡല്‍, ചാമു നായിക്, പ്രേം ചന്ദ് മഹാലി, മഹേഷ് മഹാലിഎന്നിവരെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി അമിത് ശേഖര്‍ ശിക്ഷിച്ചത്. 2019 ജൂണ്‍ 17നാണ് അന്‍സാരി കൊല്ലപ്പെട്ടത്. പൂണെയില്‍ ജോലി നോക്കുകയായിരുന്ന അന്‍സാരി ഈദ് ആഘോഷത്തിനായാണ് ജാര്‍ഖണ്ഡിലെത്തിയത്. ഐ.പി.സി സെക്ഷന്‍ 304 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here