
അലുവ അതുൽ വധക്കേസിലെ പ്രതികളെ സാഹസിക നീക്കത്തിലൂടെ വലയിലാക്കി പോലീസ്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച അക്രമിസംഘത്തെ രാത്രി 11 മണിയോടെ മുണ്ടക്കയത്തിന് സമീപം വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
പ്രതികൾ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു. എരുമേലിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരുന്ന വഴിയിൽ പോലീസ് പിക്കപ്പ് വാഹനം കുറുകെയിട്ട് തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം അത് വെട്ടിച്ച് മുന്നോട്ട് പാഞ്ഞു. ഇതിനിടയിൽ പ്രതികൾ സഞ്ചരിച്ച വാഹനം ഒരു സ്വിഫ്റ്റ് കാറിലും ഇടിച്ചു.
ALSO READ : അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
മുണ്ടക്കയം കോസ്‌വേ പാലത്തിന് സമീപം പോലീസ് ശക്തമായ തടസ്സങ്ങൾ ഒരുക്കിയിരുന്നെങ്കിലും, അവിടേക്ക് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ വാഹനം തിരിച്ചുവിട്ടു. മുണ്ടക്കയം പുഞ്ചവയൽ ഭാഗത്തേക്ക് കടന്ന ഇവർ ഒരു സ്കൂളിന് സമീപം കാർ ഉപേക്ഷിച്ചു. തുടർന്ന് അടുത്തുള്ള ഒരു വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ വ്യാപക തെരച്ചിൽ നടത്തി.
പ്രതികൾ സഞ്ചരിച്ച വാഹനം കൊണ്ടുപോകാനായി എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് ഒളിച്ചിരുന്ന പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശം വളയുകയും വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തു. ഒടുവിൽ രാത്രി 11 മണിയോടെ പോലീസിന് മുന്നിൽ പ്രതികൾ കീഴടങ്ങുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

