
പതിനായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടാൻ ഓണ്‍ലൈൻ വ്യാപാര ഭീമനായ ആമസോണ്‍ പദ്ധതിയിടുന്നു. ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 14,000 മാനേജര്‍ തസ്തികകള്‍ കുറയ്ക്കാന്‍ ആണ് പദ്ധതി. ഉടനടി ഇത് പ്രാബല്യത്തില്‍ വരും.
ആഗോള മാനേജെറിയല്‍ ജീവനക്കാരുടെ എണ്ണത്തില്‍ 13 ശതമാനം കുറവ് വരുത്തുന്നതാണ് ഈ നീക്കം. ഇതിലൂടെ കമ്പനിക്ക് പ്രതിവര്‍ഷം 210 കോടി മുതല്‍ 360 കോടി രൂപ വരെ ലാഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നടപ്പിലാക്കിയാല്‍, മൊത്തം മാനേജര്‍മാരുടെ എണ്ണം 1,05,770 ല്‍ നിന്ന് 91,936 ആയി കുറയും.
Read Also: പിടിവിട്ട് പൊന്ന്; സ്വർണവിലയിൽ ഇന്നും വൻ വർദ്ധനവ്
ആമസോണിന്റെ ആശയവിനിമയ, സുസ്ഥിരതാ വിഭാഗങ്ങളിലും സമീപകാലത്ത് തൊഴില്‍ വെട്ടിക്കുറവുകള്‍ നടത്തിയിരുന്നു. സീനിയര്‍ ലെവല്‍ റിക്രൂട്ട്മെന്റ് പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് സ്ഥാപനത്തിനുള്ളിലെ കാര്യക്ഷമതയില്ലായ്മ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന സംവിധാനവും ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. സി ഇ ഒ ആന്‍ഡി ജാസിയുടെ തന്ത്രത്തിന്റെ ഭാഗമാണ് പിരിച്ചുവിടലുകള്‍. മാനേജീരിയല്‍ ജീവനക്കാര്‍ക്കായി പുതിയ നിര്‍ദേശങ്ങള്‍ ആമസോണ്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here