‘മണിപ്പൂർ കലാപത്തില്‍ പ്രതിപക്ഷത്തെക്കാള്‍ വേദന ഞങ്ങള്‍ക്കുണ്ട്, ചർച്ചയ്ക്ക് തയ്യാറായിരുന്നു’; അമിത് ഷാ

മണിപ്പൂർ വിഷയത്തിൽ സഭയിൽ പരസ്യമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരില്‍ കലാപം നടക്കുന്നുവെന്നത് വസ്തുതയാണ്. രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം രാഷ്ട്രീയ നാടകമാണ്. കലാപത്തില്‍ പ്രതിപക്ഷത്തെക്കാള്‍ വേദന ഞങ്ങള്‍ക്കുണ്ടെന്നും കലാപം നടന്ന് ആദ്യ ദിനം മുതല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു, എന്നാൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നതെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ലോകസഭയിൽ കേന്ദ്ര സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അമിത്ഷാ പറയുകയുണ്ടായി. പൊതുജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവിശ്വസിക്കുന്നില്ല. ഈ അവിശ്വാസ പ്രമേയത്തിന്റെ ഉദ്ദേശം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുകയാണ്. ഇത് ജനങ്ങളുടെ ആഗ്രഹത്തിനല്ല. ന്യൂനപക്ഷം പോലും ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും അവിശ്വാസ ചർച്ചയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

Also Read: പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്; ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ !

തുടർച്ചയായ രണ്ട് തവണ വൻ ഭൂരിപക്ഷത്തോടെയാണ് എൻഡിഎയെ ജനങ്ങൾ അധികാരത്തിലെത്തിച്ചത്. ബിജെപി തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ജനപ്രിയ പ്രധാനമന്ത്രിമാരിൽ ഒരാളാണ് നരേന്ദ്ര മോദിയെന്നും അമിത് ഷാ വ്യക്തമാക്കി. ഈ അവിശ്വാസ പ്രമേയം രാജ്യത്തെ പ്രതിപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് കാണിക്കുന്നത്. രാജ്യത്തെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 50ലധികം സുപ്രധാന തീരുമാനങ്ങളാണ് മോദി സർക്കാർ കൈക്കൊണ്ടത്.

സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രി ഉണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണ്. ലോകമെമ്പാടുമുള്ള നിരവധി സർവേകൾ അത് വ്യക്തമാക്കുന്നു. ഒരു ദിവസം പോലും അവധിയെടുക്കാതെ 24-ൽ 17 മണിക്കൂറും ജോലി ചെയ്യുന്ന ഒരു പ്രധാനമന്ത്രിയുണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണെന്നും അമിത് ഷാ സഭയിൽ സംസാരിക്കവെ പറയുകയുണ്ടായി.

Also Read: ‘രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് ഞാൻ കണ്ടിട്ടില്ല’; സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഹേമാമാലിനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News