ബി വി ശ്രീനിവാസിനെതിരെയുള്ള അങ്കിത ദത്തയുടെ പീഡന പരാതി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ ദിസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി. അസം മുന്‍ അധ്യക്ഷ അങ്കിത ദത്തയാണ് പരാതി നല്‍കിയത്. ആറ് മാസമായി ബി വി ശ്രീനിവാസ് മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയുo ചെയ്യുന്നു എന്ന് അങ്കിത ആരോപിച്ചിരുന്നു. അസം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കഴിഞ്ഞ ആറുമാസമായി ബി.വി.ശ്രീനിവാസ് മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് പുറമെ സെക്രട്ടറി ഇന്‍ ചാര്‍ജ് വര്‍ധന്‍ യാദവിനെതിരെയും ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് അസം അധ്യക്ഷ അങ്കിത ദത്താണ് രംഗത്തെത്തിയത്. റായ്പൂര്‍ പ്ലീനറിയില്‍ ശ്രീനിവാസ് ‘നിങ്ങള്‍ ഏത് മദ്യമാണ് കുടിക്കുക’ എന്ന് ചോദിച്ച് മോശമായി പെരുമാറി. അസം മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് ബിജെപിയില്‍ പോകുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണെന്നും അങ്കിത ദത്ത ആരോപിച്ചു.

നേതൃത്വത്തിന് നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇല്ലെന്നും അങ്കിത ദത്ത ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി സംസാരിക്കുന്ന സുരക്ഷിതമായ ഇടം ഇതാണോ എന്നും കോണ്‍ഗ്രസില്‍ ചേരാന്‍ സ്ത്രീകളെ എങ്ങനെ പ്രോത്സാഹിപ്പിക്കും എന്നും അങ്കിത ദത്ത ചോദിക്കുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധ്യക്ഷനെതിരെ നടത്തിയ നീക്കങ്ങള്‍ക്കെതിരെ ലീഗല്‍ സെല്‍ നിയമനടപടി സ്വീകരിച്ചതായും യൂത്ത് കോണ്‍ഗ്രസ് നേത്യത്വം വ്യക്തമാക്കി. ആരോപണങ്ങള്‍ ബിജെപിയില്‍നിന്നുമാണെന്ന പ്രതികരണവുമായി ബി.വി.ശ്രീനിവാസ് രംഗത്തെത്തി. അതേസമയം സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News