“പോയെടാ എന്റെ കുട്ടി പോയി…അവള്‍ പോയില്ലേ, ഇനി എന്തിനാണിവിടെ നില്‍ക്കുന്നത്”; പൊട്ടിക്കരഞ്ഞ് ആനിന്റെ അച്ഛന്‍

കുസാറ്റ് ദുരന്തത്തില്‍ വിദ്യാര്‍ത്ഥിനി ആന്‍ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരഞ്ഞപ്പോള്‍ അടുത്ത് നിന്നവര്‍ക്കാര്‍ക്കും ആശ്വസിപ്പിക്കാനായില്ല. റോയിയും മകന്‍ റിഥുലും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതിനു ശേഷം അവിടമാകെ സങ്കടക്കടലാവുകയായിരുന്നു.

പോയെടാ… എന്റെ കുട്ടി പോയി…അവള്‍ പോയില്ലേ… ഇനി എന്തിനാണിവിടെ നില്‍ക്കുന്നത് എന്ന് പറഞ്ഞായിരുന്നു റോയിയുടെ കരച്ചില്‍. ആന്‍ റുഫ്തയുടെ അമ്മ സിന്ധു വിസിറ്റിങ് വിസയില്‍ ഇറ്റലിയിലേക്ക് ജോലി തേടി പോയിരിക്കുകയാണ്. സിന്ധുവിനെ അപകടവിവരം അറിയിച്ചിട്ടുണ്ട്. മകളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താനായിട്ടാണ് സിന്ധു ഇറ്റലിക്ക് പോയത്.

അതേസമയം അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ ഉള്ളിലേക്ക് കയറിയതാകാം അപകടകാരണമെന്ന് കുസാറ്റ് സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർ ബേബി മാധ്യമങ്ങളോട് പറഞ്ഞു. 2000 ത്തോളം ആളുകളെ ഉൾക്കൊള്ളിക്കാനാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും തള്ളിക്കയറിയത് വലിയ തിരക്കിന് കാരണമായി. മഴ പെയ്തതിനാൽ പെട്ടെന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ALSO READ: കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എല്ലാവർഷവും ക്യാമ്പസ്സിൽ ഇത്തരം പരിപാടികൾ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടികളുടെയല്ലാം പൂർണ്ണമായ നിയന്ത്രണം കുട്ടികളാണ് ഏറ്റെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News