കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ശംഭു അതിര്‍ത്തിയിലെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ഭട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിങ്ങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 63 വയസ്സായിരുന്നു. സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ഷകനാണ് ദര്‍ശന്‍ സിങ്.

അതേസമയം ഹരിയാന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ച കൂടി രംഗത്തെത്തിയതോടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഹരിയാന പൊലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ 1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ALSO READ:തദ്ദേശ ഉപതിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് നേട്ടം

കര്‍ഷകര്‍ക്ക് ഒപ്പം പഞ്ചാബ് സര്‍ക്കാര്‍ നില്‍ക്കുമോ എന്ന് വ്യക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ അതിക്രമിച്ച് കയറി ഹരിയാന പൊലീസ് നടത്തിയ അക്രമത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പഞ്ചാബ് സര്‍ക്കാരിനെ വിശ്വസിക്കൂ എന്നാണ് കര്‍ഷക സംഘടനാ നേതാക്കളുടെ നിലപാട്. ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നഷ്ട്പരിഹരമായി 1 കോടി നല്‍കുമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും, നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍ അറിയിച്ചു.

അതേസമയം കര്‍ഷക സമരം കൂടുതല്‍ ശക്തമാകുകയാണ്. ദില്ലി ചാലോ മാര്‍ച്ചിലടക്കം ഇന്ന് തീരുമാനം ഉണ്ടാകും. സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നുണ്ട്. മാര്‍ച്ച് 14ന് ദില്ലി റാം ലീല മൈതാനിയിലും പ്രതിഷേധം നടത്തും. വിഷയാധിഷ്ഠിതമായി മുഴുവന്‍ കര്‍ഷകരെയും ഒരുമിപ്പിക്കാന്‍ ആറംഗ സമിതിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.

ALSO READ:ഉയര്‍ന്ന ചൂട്: എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News