
ഭരണതലത്തിലെ അഴിമതി തുടച്ചു നീക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അഴിമതിമുക്ത കേരളം ക്യാമ്പയിൻ വിജയത്തിലേക്ക്. സർക്കാർ, അർദ്ധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കാനാണ് പരിപാടിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. ജനുവരി മുതൽ മാർച്ച് വരെ 36 പേരെയാണ് അറസ്റ്റ് ചെയ്തത്.
സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിമതി മുക്ത ക്യാമ്പയിനിന് സർക്കാർ തുടക്കമിട്ടത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോഡ് നേതൃത്വത്തിലാണ് പരിപാടി ആവിഷ്കരിച്ചത്. ഭരണതലത്തിലെ അഴിമതി തുടച്ചുനീക്കാനുള്ള അഴിമതിമുക്ത കേരളം പരിപാടി വിജയത്തിലേക്ക് അടുക്കുകയാണ്.
Also Read: ഒറ്റപ്പാലത്ത് ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി
ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുമ്പോൾ അവരെ കൊടുക്കാനായി ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് പദ്ധതി ഇതിന്റെ ഭാഗമായി നടപ്പിലാക്കി. ജനുവരി മുതൽ മാർച്ച് മാസം വരെ 36 പേരെയാണ് ഇതിലൂടെ അറസ്റ്റ് ചെയ്തത്. 25 കേസും രജിസ്റ്റർ ചെയ്തു. വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്നുമാസത്തിനുള്ളിൽ ഇത്രയധികം ട്രാപ്പ് കേസും അറസ്റ്റും നടന്നത്.
അറസ്റ്റിലായവരിൽ 14 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തദ്ദേശസ്വയംഭരണം പോലീസ് വകുപ്പുകളിൽ നിന്ന് രണ്ടുപേർ,വാട്ടർ അതോറിറ്റി,മോട്ടോർ വാഹനം, രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും അറസ്റ്റിലായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജനറൽ മാനേജരെയും നാല് ഏജന്റ് മാരെയും , മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തു.
Also Read: പൊലീസിനെ ഭീഷണിപ്പെടുത്തി എഫ്ബി പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വീണ്ടും കേസ്
ഡിജിറ്റൽ പണം ഇടപാടിനായി കൈക്കൂലി സ്വീകരിച്ചവരും , മദ്യം പാരിതോഷികമായി കൈപ്പറ്റിയവരും പിടിയിലായവരിൽ പെടുന്നു . പാലക്കാട് ചെക്ക്പോസ്റ്റിലെ അഴിമതി ശൃംഖല തകർക്കുകയും ആർടിഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ഥിരം കൈക്കൂലിക്കാരായ 700 ഓളം സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയും വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. അഴിമതി നടത്തുന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും വിജിലൻസ് നിരീക്ഷണത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here