മരിച്ചടക്ക് നടത്തി; ഏഴാം നാൾ സ്വന്തം കല്ലറ കാണാന്‍ ‘പരേതൻ’ എത്തി

സ്വന്തം കല്ലറ കാണാന്‍ ആന്റണി എത്തി. ആലുവ ചുണങ്ങുംവേലിയിലാണ് സംഭവം. അവിവാഹിതനായ ആന്‍റണി (68) മൂവാറ്റുപുഴയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞദിവസം നാട്ടിൽ എത്തിയപ്പോഴാണ് താന്‍ മരിച്ച് ഏഴ് ദിവസം ആയതിന്റെ ചടങ്ങുകള്‍ പള്ളിസെമിത്തേരിയിൽ നടക്കുന്നുണ്ടെന്ന് ആന്റണി ആറിഞ്ഞത്.

also read ;കാലാവധി കഴിഞ്ഞ ഓട്‌സ് കഴിച്ച് ഭക്ഷ്യവിഷബാധ; സൂപ്പർമാർക്കറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ആന്റണി വല്ലപ്പോഴും മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്. ഏഴ് ദിവസം മുൻപ് അങ്കമാലിക്കടുത്തു വെച്ച് മരണപ്പെട്ട ആളുമായി ആന്റണിക്കുണ്ടായിരുന്ന രൂപസാദൃശ്യമാണ് ഇത്തരത്തിൽ ആള് മാറാൻ കാരണം. മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം കണ്ട് ആന്റണിയാണെന്ന് സംശയം തോന്നിയ ആളാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിയ ബന്ധുക്കളും മൃതദേഹം ആന്റണിയുടേത് ആണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടു നൽകുകയായിരുന്നു. ചുണങ്ങംവേലി സെന്‍റ് ജോസഫ് പള്ളി സിമത്തേരിയിൽ പരേതന്റെ ശവസംസ്കാരശുശ്രൂഷകള്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ച ആന്റണി മരിച്ച് ഏഴുദിവസം ആയതിന്റെ ചടങ്ങുകളും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആന്റണിയുടെ തിരിച്ചു വരവ്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്വന്തം കല്ലറയുടെ മുന്നിലും ആന്‍റണി എത്തി. നാട്ടിൽ ബസ് ഇറങ്ങിയപ്പോൾ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത അയൽക്കാരൻ സുബ്രഹ്മണ്യന്‍ പറഞ്ഞാണ് ആന്റണി തന്റെ ‘മരണവാർത്ത’ അറിയുന്നത് . ഇതോടെ പഞ്ചായത്തം​ഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ എത്തി ആന്റണി ജീവനോടെ ഉണ്ട് എന്ന് ഉറപ്പിച്ചു.

also read :കൈമുഴം കൊണ്ടളന്ന് മുല്ലപ്പൂ വിൽപ്പന; കച്ചവടക്കാരെ പിടികൂടി 2000 രൂപ വീതം പിഴയീടാക്കി

എന്നാൽ മരണപ്പെട്ടത് തന്റെ രൂപസാദൃശ്യമുള്ള കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്ന് ആന്റണി സംശയം പ്രകടിപ്പിച്ചു. അലഞ്ഞുനടക്കുന്ന സ്വഭാവക്കാരനായ രാമചന്ദ്രനെ മുൻപ്‌ ആന്റണി പരിചയപ്പെട്ടിട്ടുണ്ട്. ആന്റണി മടങ്ങിയെത്തിയ സ്ഥിതിക്ക് കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റുമെന്ന് അങ്കമാലി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here