ലോക്സഭാ തെരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ദില്ലിയിൽ റോഡ് ഷോ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ദില്ലിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. കള്ളക്കേസില്‍റെ പേരിലാണ് കെജ്‌രിവാളിനെ ജയിലിലടച്ചതെന്നും പ്രമേഹ രോഗിയായ കെജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സുനിത ആരോപിച്ചു. നാളെ പടിഞ്ഞാറന്‍ ദില്ലിയിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രചാരണങ്ങളിലും സുനിത പങ്കെടുക്കും.

Also Read: ഉഷ്ണതരംഗം സുരക്ഷിതരായിരിക്കുക; മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം കിഴക്കന്‍ ദില്ലിയിയില്‍ നടന്ന റോഡ് ഷോയ്ക്ക് സുനിതാ കെജ്‌രിവാൾ നേതൃത്വം നല്‍കി്. കിഴക്കല്‍ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാത്ഥി കുല്‍ദീപ് കുമാറിന്പ്രചാരണത്തിന്റെ ഭാഗമായാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. ആയിരങ്ങള്‍ അണിനിരന്ന റോഡിഷോ ആം ആദ് മി പാര്‍ട്ടിയുടെ ശക്തിപ്രകടനമായി മാറി. ദില്ലി മുഖ്യമന്ത്രിയും തന്റെ ഭര്‍ത്താവുമായ കെജ്‌രിവാളിനെ കള്ളക്കേസില്‍റെ പേരിലാണ് ജയിലിലടച്ചതെന്നും ജാമ്യം പോലും ലഭിക്കാതിരാക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും സുനിത ആരോപിച്ചു. പ്രമേഹ രോഗിയായ കെജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സുനിത പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥിയുടെ ശുപാർശ; കേസെടുത്ത് പൊലീസ്

നാളെ പടിഞ്ഞാറൻ ദില്ലിയില്‍ നടക്കുന്ന റോഡ് ഷോയിലും സുനിത പങ്കെടുക്കുമെന്നാണ് ആം ആദ്മി പാട്ടി അറിയിച്ചിട്ടുള്ളത്. ദില്ലിക്ക് പുറമേ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും സുനിത ആം ആദ്മി പാര്‍ട്ടിക്കായി പ്രചാരണപ്രവത്തനങ്ങളില്‍ സജീവമാകും. ഗുജറാത്തില്‍ പാര്‍ട്ടിയുടെ താരപ്രചാരകയായി സുനിതയെ എഎപി നേരത്തെ നിശ്ചയിച്ചിരുന്നു. ഗുജറാത്തില്‍ രണ്ട് സീറ്റുകളിലാണ് ആം ആദ് മി മത്സരിക്കുന്നത്. സുനിതയുടെ പ്രചാരണത്തിലൂടെ സ്ത്രീ വോട്ടർമാർക്കിടയിൽ ചലനമുണ്ടാക്കാനാകും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കെജ്‌രിവാളിനെയും ഹേമന്ദ് സോറനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഇന്ത്യ മുന്നണി നടത്തിയ റാലിയില്‍ സുനിതയുടെ സാലിധ്യമുണ്ടായിരുന്നു. കെജ്‌രിവാളിന്റെ അസാനിധ്യത്തിലും ബിജെപിക്കെതിരെ ശ്ക്തമായ പ്രചാരണ പരിപാടികൾക്കാണ് ആദ്മി പാർട്ടി തീരുമാനിച്ചിട്ടുള്ളത്. അതേ സമയം അരവിന്ദ് കെജ്‌രിവാളിന്റെയും ബി.ആര്‍.എസ്. നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധ് 14 ദിവസത്തേക്ക് നീട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here