അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്കോ? നിരീക്ഷണം ശക്തമാക്കി.

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക് കടക്കുമെന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്റെ നിരീക്ഷണം കേരളാ വനം വകുപ്പ് ശക്തമാക്കിയതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

Also  Read: പുൽമേടുകളിൽ കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ നിന്നും തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന് കൈമാറും. കേരള അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കി.മീറ്ററോളം അകലെയാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

അതേ സമയം, അരിക്കൊമ്പനെ ജനവാസമേഖലയിൽ കടക്കാൻ അനുവദിക്കാതിരിക്കാൻ ശ്രമം തുടരുകയാണ് തമിഴ്നാട് വനപാലക
സംഘം. മുത്തുകുളിയിൽ നിന്ന് കന്യാകുമാരി വന മേഖലക്ക് അരിക്കൊമ്പൻ കടക്കാൻ ശ്രമിച്ചെങ്കിലും ദൗത്യ സംഘം തീയിട്ട് തടഞ്ഞു.അരിക്കൊമ്പൻ മുത്തുകുളി വനമേഖലയിൽ തന്നെയുണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ ഇ.പി.ശ്രീധർ വ്യക്തമാക്കി.

Also Read: എഐ ക്യാമറ പിഴ അടക്കേണ്ടത് എങ്ങനെ, എവിടെ?; അർടിഒ ഓഫീസിൽ അന്വേഷിക്കേണ്ടതില്ല

കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വനപാലക സംഘം അരിക്കൊമ്പനൊപ്പം ഉണ്ട്. അവനെ പിന്തുടർന്ന് ജനവാസ മേഖലയിൽ കടക്കുന്നത് തടയുകയാണ് രാവും പകലും.ഇതിനിടെ ആരോഗ്യം വീണ്ടെടുത്ത അരിക്കൊമ്പൻ കന്യാകുമാരി വനമേഖലയിൽ കടന്നെങ്കിലും വഴിയിൽ തീയിട്ട് ദൗത്യ സംഘം അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുളി വനമേഖലയിൽ തിരിച്ചു വിട്ടു. അതേസമയം, കന്യാകുമാരിയിൽ കടുത്ത പ്രതിഷേധവുമായി അവിടുത്തെ കാണി സമുദായം രംഗത്ത് വന്നതോടെ ആർക്കും ഭീതിവേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ ഇ.പി ശ്രീധർ പ്രസ്ഥാവനയിൽ പറഞ്ഞു.

നിലവിൽ അരിക്കൊമ്പൻ മുത്തുകുളി വനമേഖലയിൽ ആരോഗ്യവാനായി ഉണ്ടെന്നും കന്യാകുമാരി വന മേഖലയിൽ കടന്നിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.ഇക്കാര്യം കന്യാകുമാരി ഡിഎഫ്ഓയും സ്ഥിരീകരിച്ചു.വനത്തിനുള്ളിൽ പലപ്പോഴും റേഡിയൊ കോളർ സിഗ്നൽ ലഭിക്കുന്നില്ല.ടെറസ്റ്റ്യൽ ആന്റിന ഉപയോഗിച്ചാണ് അരിക്കൊമ്പന്റെ സഞ്ചാരം ദൗത്യ സംഘം മനസിലാക്കുന്നത്.അരിക്കൊമ്പനെ എത്രനാൾ വനപാലകർക്ക് രാവും പകലും പിന്തുടരാനാകുമെന്നത് ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News