
പോക്കറ്റ് കത്തി, മുടി ക്ലിപ്പുകൾ, മുണ്ടുകൾ. ശനിയാഴ്ച ഉച്ചയ്ക്ക് വിരംഗന ലക്ഷ്മിഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ ഒരു സ്ത്രീ പ്രസവിക്കാൻ ഒരു സൈനിക ഡോക്ടർ സഹായിച്ച ‘ശസ്ത്രക്രിയാ ഉപകരണങ്ങൾ’ ഇവയായിരുന്നു. ഝാൻസിയിലെ മിലിട്ടറി ആശുപത്രിയിലെ മേജർ രോഹിതാണ് പ്ലാറ്റ്‌ഫോമിൽ വച്ച് യുവതിയുടെ പ്രസവമെടുത്തത്.
ഒരു മാസത്തെ അവധിയിൽ ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഡോക്ടർ. ഹൈദരാബാദിൽ തന്റെ ട്രെയിനിനായി കാത്തിരിക്കുമ്പോഴായിരുന്നു സ്ത്രീക്ക് കടുത്ത പ്രസവ വേദന അനുഭവപ്പെടുന്നത് കണ്ടത്. ഇതോടെ ആ പ്ലാറ്റ്‌ഫോം ഒരു ഓപ്പറേഷൻ തീയറ്ററായി മാറി. പെട്ടെന്ന് പ്രവർത്തിച്ച രോഹിത് തന്റെ പോക്കറ്റ് കത്തിയും ഹെയർ ക്ലിപ്പുകൾ, മുണ്ട് തുടങ്ങിയ വസ്തുക്കളും ഉപയോഗിച്ച് പ്രസവത്തിന് സഹായിച്ചു. റെയിൽവേ വനിതാ ജീവനക്കാർ പ്രദേശം സുരക്ഷിതമാക്കാൻ ഇടപെട്ടു, പ്രക്രിയയ്ക്കിടെ സ്വകാര്യതയും സുരക്ഷയും അവർ ഉറപ്പാക്കി. ജീവനക്കാർ അദ്ദേഹത്തിന് കയ്യുറകളും നൽകി. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ, പരിമിതമായവ ഉപയോഗിച്ച് അദ്ദേഹം യുവതിയുടെ പ്രസവമെടുത്തു, യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
Today, an Army doctor, Major Rohit, of Military Hospital, Jhansi, successfully conducted childbirth at the railway station in Jhansi. The doctor present at the station responded swiftly when a pregnant woman went into unexpected labour on the platform. Without any delay and… pic.twitter.com/vX4oYjKf2g
— ANI (@ANI) July 5, 2025
ALSO READ: ‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’: വൈറലായി 82 കാരന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്
അതേസമയം ഡോക്ടഥിന്റെ സമയോചിതമായ ഇടപെടൽ പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ഒരു ഉപയോക്താവ് പറഞ്ഞു, “സൈനികൻ എപ്പോഴും ഡ്യൂട്ടിയിലുണ്ട്. ജയ് ഹിന്ദ്” എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. “ഒരു സൈനികൻ എല്ലാ രൂപത്തിലുമുള്ള രക്ഷകനാണ്.” എന്ന് മറ്റൊരാളും കുറിച്ചു,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here